India

വാജുഭായി വാലയ്ക്ക് ഒന്നും പോവാനില്ല, കെകെ വേണുഗോപാലിന് അങ്ങനെയാണോ? വിമര്‍ശനവുമായി രാമചന്ദ്ര ഗുഹ

വാജുഭായി വാലയ്ക്ക് ഒന്നും പോവാനില്ല, കെകെ വേണുഗോപാലിന് അങ്ങനെയാണോ? വിമര്‍ശനവുമായി രാമചന്ദ്ര ഗുഹ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണ കേസില്‍ ബിജെപിയുടെ വാദങ്ങള്‍ നിരത്തി സുപ്രിം കോടതിയില്‍ വാദിച്ച അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിനെ വിമര്‍ശിച്ച് പ്രമുഖ ചരിത്രകാരനും സാമൂഹ്യ ചിന്തകനുമായ രാമചന്ദ്ര ഗുഹ. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവിശ്യാ യൂണിറ്റിനു വേണ്ടി ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ സംസാരിക്കുന്നത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു.

''വാജുഭായി വാലയ്ക്ക് ഒന്നും നഷ്ടപ്പെടാനില്ല, എന്നാല്‍ കെകെ വേണുഗോപാലിന് അങ്ങനെയല്ല''- രാമചന്ദ്ര ഗുഹ ട്വിറ്ററില്‍ കുറിച്ചു. അഭിഭാഷകന്‍ എന്ന നിലയില്‍ ആറു പതിറ്റാണ്ടായി ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയാണ് അദ്ദേഹത്തിനു നഷ്ടപ്പെടാനുള്ളത്. ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ എന്തിനാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവിശ്യാ യൂണിറ്റിനു വേണ്ടി കോടതിയില്‍ സംസാരിക്കുന്നതെന്ന് ഗുഹ ചോദിച്ചു.

കര്‍ണാടക സര്‍ക്കാര്‍ രൂപീകരണ കേസില്‍ ആദ്യ ദിവസം കെകെ വേണുഗോപാല്‍ ഉന്നയിച്ച വാദങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എംഎല്‍എമാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് കൂറുമാറ്റ നിരോധന നിയമം ബാധകമല്ലെന്നായിരുന്നു കെകെ വേണുഗോപാലിന്റെ വാദം. ഇതിനെ അബദ്ധ ജടിലം എന്നാണ് കോടതി വിശേഷിപ്പിച്ചത്. സത്യപ്രതിജ്ഞ ചെയ്യുംമുമ്പ് എങ്ങനെ വേണമെങ്കിലും കൂറമാറ്റം ആകാമോയെന്ന് കോടതി ആരാഞ്ഞിരുന്നു. കുതിരക്കച്ചവടത്തിനുള്ള തുറന്ന ക്ഷണമാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്റെ വാദമെന്നും കോടതി കൂറ്റപ്പെടുത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT