India

പ്രിയങ്ക-മോദി പോരാട്ടമില്ല ; വാരാണസിയില്‍ അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

2014 ലും അജയ് റായ് തന്നെയായിരുന്നു വാരണസിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി

Author : സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ : വാരാണസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മല്‍സരിക്കുമെന്ന അഭ്യൂഹത്തിന് വിരാമം. വാരാണസിയില്‍ പ്രിയങ്ക സ്ഥാനാര്‍ത്ഥിയാകില്ല. അജയ് റായ് ആണ് വാരാണസിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. 

2014 ലും അജയ് റായ് തന്നെയായിരുന്നു വാരണസിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ഇദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളായിരുന്നു രണ്ടാമതെത്തിയത്. 

മോദിക്കെതിരെ പ്രതിപക്ഷ സഖ്യ സ്ഥാനാര്‍ത്ഥി എന്ന നീക്കവും പാളിപ്പോയിരുന്നു. എസ്പി-ബിഎസ്പി സഖ്യം ശാലിനി യാദവിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ മോദിക്കെതിരെ ഒരൊറ്റ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി എന്ന നീക്കം പാളിയത്. 

അജയ് റായ് , നരേന്ദ്രമോദി

രാഹുല്‍ഗാന്ധി സമ്മതിക്കുകയാണെങ്കില്‍ വാരാണസിയില്‍ മല്‍സരിക്കാന്‍ സന്നദ്ധയാണെന്ന് പ്രിയങ്കഗാന്ധി കേരളത്തില്‍ എത്തിയപ്പോഴും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പ്രിയങ്കയെ മല്‍സരിപ്പിക്കാന്‍ സോണിയയും രാഹുലും അനുകൂലിച്ചില്ലെന്നാണ് സൂചന. 

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ മെയ് 19 നാണ് വാരാണസിയില്‍ വോട്ടെടുപ്പ്. വാരാണസിയില്‍ നരേന്ദ്രമോദി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കുകയാണ്. ഗോരഖ്പൂരില്‍ മധുസൂദന്‍ തിവാരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നും എഐസിസി അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി

മഴ ശക്തം; തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ലോകകപ്പ് സ്വപ്നം' നീട്ടിയെടുത്ത 'ക്രിക്കറ്റ് ടെക്നോളജി'!

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

'ശെടാ, എന്റെ തൊപ്പി തിരിച്ചു താ'... ഗ്രൗണ്ട് കൈയേറി റഹ്മാനുല്ല ​ഗുർബാസിന്റെ 'തൊപ്പി' തട്ടിയെടുത്ത് ആരാധകൻ ഓടടാ ഓട്ടം! ചിരിപ്പിക്കും വിഡിയോ