India

വികാസ് ദുബെയുടെ സഹോദരന്റെ തലയ്ക്ക് വിലയിട്ട് യു പി പൊലീസ് ; വിവരം അറിയിക്കുന്നവര്‍ക്ക് 20,000 പാരിതോഷികം

വികാസ് ദുബെയുടെ അക്രമപ്രവര്‍ത്തനങ്ങളില്‍ ദീപ് പ്രകാശും പങ്കാളിയായിരുന്നു എന്നാണ് യുപി പൊലീസ് വ്യക്തമാക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടുംകുറ്റവാളി വികാസ് ദുബെയുടെ സഹോദരന്റെ തലയ്ക്ക് വിലയിട്ട് ഉത്തര്‍പ്രദേശ് പൊലീസ്. വികാസിന്റെ സഹോദരന്‍ ദീപ് പ്രകാശ് ദുബെയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം നല്‍കുമെന്നാണ് യുപി പൊലീസ് അറിയിച്ചിരിക്കുന്നത്. 

കാണ്‍പൂരിലെ വീട്ടില്‍ വികാസ് ദുബെയെ പിടികൂടാനെത്തിയ ഡിഎസ്പി അടക്കം എട്ടു പൊലീസുകാരെ വെടിവെച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദീപ് പ്രകാശ് ദുബെയും. ജൂലായ് മൂന്നിന് നടന്ന സംഭവത്തിന് പിന്നാലെ ദീപ് പ്രകാശ് ഒളിവിലാണ്. 

ലഖ്‌നൗവിലെ കൃഷ്ണനഗറിലാണ് ദീപ് പ്രകാശ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. വികാസ് ദുബെയുടെ അക്രമപ്രവര്‍ത്തനങ്ങളില്‍ ദീപ് പ്രകാശും പങ്കാളിയായിരുന്നു എന്നാണ് യുപി പൊലീസ് വ്യക്തമാക്കുന്നത്. വെടിവെപ്പിന് ശേഷം ദീപ് പ്രകാശ് കൃഷ്ണ നഗറിലെ വീട്ടില്‍ നിന്നും ഒളിവിലാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

കാണ്‍പൂരില്‍ പിടികൂടാനെത്തിയ എട്ടുപൊലീസുകാരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെയെ മധ്യപ്രദേശിലെ ഉജ്ജയിനില്‍ വെച്ചാണ് പൊലീസ് പിടികൂടുന്നത്. ഇവിടെ നിന്നും കാണ്‍പൂരിലേക്ക് കൊണ്ടു വരുന്നതിനിടെ വഴിമധ്യേ, രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ വികാസ് ദുബെയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT