India

വികാസ് ദുബെയുടെ സഹോദരന്റെ തലയ്ക്ക് വിലയിട്ട് യു പി പൊലീസ് ; വിവരം അറിയിക്കുന്നവര്‍ക്ക് 20,000 പാരിതോഷികം

വികാസ് ദുബെയുടെ അക്രമപ്രവര്‍ത്തനങ്ങളില്‍ ദീപ് പ്രകാശും പങ്കാളിയായിരുന്നു എന്നാണ് യുപി പൊലീസ് വ്യക്തമാക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടുംകുറ്റവാളി വികാസ് ദുബെയുടെ സഹോദരന്റെ തലയ്ക്ക് വിലയിട്ട് ഉത്തര്‍പ്രദേശ് പൊലീസ്. വികാസിന്റെ സഹോദരന്‍ ദീപ് പ്രകാശ് ദുബെയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം നല്‍കുമെന്നാണ് യുപി പൊലീസ് അറിയിച്ചിരിക്കുന്നത്. 

കാണ്‍പൂരിലെ വീട്ടില്‍ വികാസ് ദുബെയെ പിടികൂടാനെത്തിയ ഡിഎസ്പി അടക്കം എട്ടു പൊലീസുകാരെ വെടിവെച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദീപ് പ്രകാശ് ദുബെയും. ജൂലായ് മൂന്നിന് നടന്ന സംഭവത്തിന് പിന്നാലെ ദീപ് പ്രകാശ് ഒളിവിലാണ്. 

ലഖ്‌നൗവിലെ കൃഷ്ണനഗറിലാണ് ദീപ് പ്രകാശ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. വികാസ് ദുബെയുടെ അക്രമപ്രവര്‍ത്തനങ്ങളില്‍ ദീപ് പ്രകാശും പങ്കാളിയായിരുന്നു എന്നാണ് യുപി പൊലീസ് വ്യക്തമാക്കുന്നത്. വെടിവെപ്പിന് ശേഷം ദീപ് പ്രകാശ് കൃഷ്ണ നഗറിലെ വീട്ടില്‍ നിന്നും ഒളിവിലാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

കാണ്‍പൂരില്‍ പിടികൂടാനെത്തിയ എട്ടുപൊലീസുകാരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെയെ മധ്യപ്രദേശിലെ ഉജ്ജയിനില്‍ വെച്ചാണ് പൊലീസ് പിടികൂടുന്നത്. ഇവിടെ നിന്നും കാണ്‍പൂരിലേക്ക് കൊണ്ടു വരുന്നതിനിടെ വഴിമധ്യേ, രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ വികാസ് ദുബെയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

SCROLL FOR NEXT