31 ഉപഗ്രഹങ്ങളുമായി സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും കുതിച്ചുയരുന്ന പിഎസ്എല്‍വി സി-38 റോക്കറ്റ് - (എക്‌സ്പ്രസ്-അശ്വിന്‍ പ്രസാദ്) 
India

വിദേശ രാജ്യങ്ങളുടേതുള്‍പ്പടെ 31 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീഹരിക്കോട്ട: കാര്‍ട്ടോസാറ്റ് 2ഇ ഉള്‍പ്പടെ 31 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ഭ്രമണ പഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് റിസര്‍ച്ച് സെന്ററിലെ ഒന്നാം ലോഞ്ചിങ് പാഡില്‍ നിന്നായിരുന്നു ഐഎസ്ആര്‍ഒ പുതിയ ചരിത്രം കുറിച്ചത്.

712 കിലോഗ്രാം വരുന്ന കാര്‍ട്ടോസാറ്റ് 2 നു പുറമെ  30 നാനോ ഉപഗ്രഹങ്ങളുമാണ് പിഎസ്എല്‍വി സി-38 റോക്കറ്റില്‍ ഐഎസ്ആര്‍ഒ ഭ്രമണപഥത്തില്‍ എത്തിച്ചത്. ഓസ്ട്രിയ, ബെല്‍ജിയം, ചിലി, ചെക്ക് റിപ്പബ്ലിക്ക്, ഫിന്‍ലന്റ്, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ഇറ്റലി, ലാത്വിയ, ലിത്വാനിയ, സ്ലോവേക്യ, യുകെ, അമേരിക്ക എന്നീ 14 രാജ്യങ്ങളില്‍ നിന്നുള്ള നാനോ ഉപഗ്രഹങ്ങളാണ് 31ല്‍ 29ഉം. തമിഴ്‌നാട്ടിലെ നൂറുല്‍ ഇസ്‌ലാം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത നിയുസാറ്റ് കേരളശ്രീ എന്ന നാനോ ഉപഗ്രഹവമാണ് ഇന്ത്യയില്‍ നിന്നുള്ള ഒന്ന്.

രാജ്യത്തെ ആദ്യ സ്വകാര്യ പ്രകൃതി ദുരന്തമുന്നറിയിപ്പ് നാനോ ഉപഗ്രഹമാണിത്. 16 ശാസ്ത്രജ്ഞരും 200 ല്‍ അധികം വിദ്യാര്‍ത്ഥികളുമാണഅ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

ഒരാള്‍ക്ക് എത്ര ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം? ലംഘിച്ചാല്‍ ശിക്ഷയെന്ത്?

ജപമാലയിലെ മണികൾ, ശരീരത്തിലെ മർമ്മങ്ങൾ; 108 എന്ന സംഖ്യയുടെ പ്രാധാന്യമെന്ത്?

തിരുവനന്തപുരം മൃ​ഗശാല വനത്തിന് സമീപത്തേക്ക് മാറ്റണം; നിർദേശവുമായി മുഖ്യമന്ത്രി

ഓൺലൈൻ ബിസിനസ് നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപ