India

വിശ്വാസം നേടി പരീക്കര്‍; കോണ്‍ഗ്രസിനെ പിന്തുണച്ചത് 16 പേര്‍ മാത്രം

മാഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും മൂന്നു വീതം എംഎല്‍എമാരുടെ പിന്തുണ വാഗ്ദാനം ചെയ്തതോടെയാണ് ബിജെപിക്ക് വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാനായത്

സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവയില്‍ പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് അതിജീവിച്ചു. 22 എംഎല്‍എമാര്‍ വിശ്വാസവോട്ടെടുപ്പില്‍ ബിജെപിയെ പിന്തുണച്ചു. 16 എംഎല്‍എമാരാണ് കോണ്‍ഗ്രസിനൊപ്പം നിന്നത്. 

ഒരു കോണ്‍ഗ്രസ് എംഎല്‍എ വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. പ്രാദേശിക പാര്‍ട്ടികളെ സ്വാധീനിച്ച് ഗോവയില്‍ ഭരണം പിടിക്കുന്നതിന് വീഴ്ച വരുത്തിയ കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള എതിര്‍പ്പ് രേഖപ്പെടുത്തി വിശ്വജീത്ത് റാണെയാണ് വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്.

20 അംഗങ്ങളുടെ പിന്തുണയാണ് പരീക്കര്‍ സര്‍ക്കാരിന് വേണ്ടിയിരുന്നത്. മാഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും മൂന്നു വീതം എംഎല്‍എമാരുടെ പിന്തുണ വാഗ്ദാനം ചെയ്തതോടെയാണ് ബിജെപിക്ക് വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാനായത്. 

രണ്ട് സ്വതന്ത്ര എംഎല്‍എമാരും ബിജെപിയെ പിന്തുണച്ചിരുന്നു. 13 സീറ്റുകളിലാണ് ബിജെപി ഗോവയില്‍ വിജയിച്ചിരുന്നത്. എന്നാല്‍ 17 സീറ്റുകളോടെ കോണ്‍ഗ്രസ് ആയിരുന്നു ഗോവയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി. പക്ഷെ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കിയ ബിജെപി ഭരണം പിടിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത റിമാന്‍ഡില്‍; മഞ്ചേരി ജയിലില്‍

'രണ്ട് പ്രസവവും ഒരു അബോർഷനും, എന്നിട്ടും ഞാൻ സ്ട്രോങ് ആണ്'; ബോഡി ഷെയിമിങ് ചെയ്യുന്നവരോട് പേളി മാണി

'പഞ്ചാഗ്‌നി മധ്യേ തപസ്സു ചെയ്താലുമീ..'; ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ളയെന്ന് ഹൈക്കോടതി

ഹർദിക് ഇല്ലാതെ എന്ത് ടീം? പാണ്ഡ്യയില്ലാത്ത ഇന്ത്യൻ ടീം അപൂർണമെന്ന് മുൻ താരം

പാലും പഴങ്ങളും ഒന്നിച്ചു കഴിക്കുന്നത് ആരോ​ഗ്യത്തിന് ഹാനികരം? വൈറലായി കുറിപ്പ്

SCROLL FOR NEXT