കൊച്ചിയില്‍ യുവാക്കളെ മര്‍ദിച്ച സംഭവം; ഗുണ്ടാ നേതാവിന്റെ കൂട്ടാളികളായ മൂന്നുപേര്‍ പിടിയില്‍

ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്
kochi road rage assault
കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് ബൈക്ക് യാത്രക്കാരെ മർദിക്കുന്നു
Updated on
1 min read

കൊച്ചി: തൃക്കാക്കരയില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച മൂന്നംഗ സംഘം പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി ഷെഫിന്‍, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി വിദീഷ് എന്നിവരാണ് ഇന്ന് കോഴിക്കോടുനിന്ന് പിടിയിലായത്. പെരുമ്പാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാ നേതാവിന്റെ കൂട്ടാളികളാണ് ഇവര്‍ എന്നാണു വിവരം. കഴിഞ്ഞ രാത്രിയിലാണ് തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്സിന് സമീപം ബൈക്ക് യാത്രക്കാരായ മൂന്ന് യുവാക്കള്‍ക്ക് മര്‍ദനമേറ്റത്. ഇതില്‍ ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടു തലേന്നുള്ള ചടങ്ങില്‍ പങ്കെടുത്തശേഷം രണ്ടു ബൈക്കുകളിലായി മടങ്ങുകയായിരുന്നു യുവാക്കള്‍. ഇതിനിടെ കാറിലെത്തിയവരുമായി സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലേക്കു വഴിമാറുകയായിരുന്നു. പ്രതികള്‍ ഇടിവള കൊണ്ട് മുഖത്ത് അടിക്കുകയും ദേഹത്ത് ചവിട്ടുകയും ചെയ്തു. ആക്രമണത്തില്‍ ഒരു യുവാവിന്റെ താടിയെല്ല് പൊട്ടുകയും പല്ലിന് ഇളക്കം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

മര്‍ദനത്തില്‍ പരിക്കേറ്റ യുവാക്കളെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സമീപത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ദൃക്സാക്ഷികളില്‍ നിന്നും വിവരം തേടിയിട്ടുണ്ട്. തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡില്‍ ആവശ്യപ്പെടുമെന്നാണ് സൂചന.

kochi road rage assault
ലഹരിക്കെതിരെ സൂംബ നൃത്തം, പിന്നിൽ വൻ കച്ചവടം; ഞെട്ടിപ്പിക്കുന്നതാണ് കീർത്തനയുടെ റൂട്ട് മാപ്പ്
kochi road rage assault
16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി
kochi road rage assault
തീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്
Summary

3 detained in connection with Thrikkakkara assault case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com