India

വീടെത്താന്‍ അവര്‍ നടന്നത് 2000 കിലോമീറ്റര്‍; താണ്ടിയത് നാല് സംസ്ഥാനങ്ങള്‍

മരപ്പണിക്കാരായ രണ്ട് യുവാക്കള്‍ വീട്ടിലെത്താന്‍ താണ്ടിയത് 2000 കിലോമീറ്റര്‍ 

സമകാലിക മലയാളം ഡെസ്ക്


മുംബൈ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏറെ ദുരിതത്തിലാക്കിയത് രാജ്യത്താകെയുള്ള കുടിയേറ്റത്തൊഴിലാളികളെയാണ്. ട്രെയിന്‍, ബസ് സര്‍വീസുകള്‍ നിര്‍ത്തിയതോടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സ്വന്തം നാട്ടിലെത്തിയത് ദിവസങ്ങളോളം നീണ്ട കാല്‍നടയാത്രയ്‌ക്കൊടുവിലാണ്. 

ബംഗളൂരുവില്‍ ജോലി ചെയ്യുന്ന മരപ്പണിക്കാരായ രണ്ട് യുവാക്കള്‍ വീട്ടിലെത്താന്‍ താണ്ടിയത് 2000 കിലോമീറ്ററാണ്. ഇതിനിടെ നാല് സംസ്ഥാനങ്ങളും പിന്നിട്ടു.ജോഥ്പൂര്‍ സ്വദേശികളാണ് ജോലിക്കായി ബംഗളൂരുവില്‍ എത്തിയത്. കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ നാല് സംസ്ഥാങ്ങളിലൂടെ സഞ്ചരിച്ചാണ് ഇവര്‍ വീട്ടിലെത്തിയത്.

മാര്‍ച്ച് 24നാണ് വീട്ടിലേക്കുള്ള യാത്ര ആരംഭിച്ചത്. ബംഗളൂരു - മുംബൈ ഹൈവേയില്‍ നാല് ദിവസം നടന്നാണ് ഇവര്‍ മുംബൈയിലെത്തിയത്. മുംബൈയില്‍ നിന്ന് അതിരാവിലെ മുംബൈ- അഹമ്മദാബാദ് ഹൈവേയിലൂടെ സഞ്ചരിച്ചാണ് രാജസ്ഥാനില്‍ എത്തിയത്. അവിടെ നിന്ന് അവര്‍ വീട് ലക്ഷ്യമാക്കി നടക്കുകയായിരുന്നു

എല്ലാം സംസ്ഥാന അതിര്‍ത്തികളും ജില്ലാ അതിര്‍ത്തികളും അടച്ചതിനാല്‍ തൊഴിലാളികള്‍  അതാത് സ്ഥലത്ത് തന്നെ തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തനിക്ക് ബംഗളുരൂവില്‍ തുടരാന്‍ നിര്‍വാഹമില്ലായിരുന്നുവെന്ന് വിജ റാം പറയുന്നു. കൈയില്‍ ഭക്ഷണം കഴിക്കാന്‍ പോലും കാശുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഓരോ അന്‍പത് കിലോമീറ്റര്‍ കഴിയുമ്പോഴും ചെറിയ ഇടവേളകള്‍ എടുത്തശേഷമാണ് നടത്തം തുടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു

വഴിയാത്രയ്ക്കിടെ ചില സന്നദ്ധ സംഘടനകള്‍ ഞങ്ങള്‍ക്ക് ഭക്ഷണം നല്‍കിയതായും ഫോണ്‍ ഉള്ളതിനാല്‍ എത്തുന്ന സ്ഥലങ്ങള്‍ യഥാസമയം വീട്ടുകാരെ അറിയിക്കാന്‍ കഴിഞ്ഞെന്നും അവര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT