India

വീണ്ടും ഗോസംരക്ഷകരുടെ ആക്രമണം; നാഗ്പൂരില്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്നയാളെ വളഞ്ഞിട്ടു തല്ലിച്ചതച്ചു

കൈയില്ലുള്ളത് ഗോമാംസം അല്ലെന്ന് സലിം പറഞ്ഞെങ്കിലും സംഘം ഇത് ചെവികൊണ്ടില്ല

സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: ഗോമാസം കൈവശം വെച്ചുവെന്നാരോപിച്ച് വീണ്ടും ഗോസംരക്ഷകരുടെ ആക്രമണം. നാഗപൂരില്‍ ഒരാളെ ഒരുകൂട്ടം ഗോസംരക്ഷകര്‍ തല്ലിച്ചതച്ചു. ബുധനാഴ്ച നാഗ്പുരിലെ ഭാര്‍സിങ്കി മേഖലയിലായിരുന്നു സംഭവം. സലിം ഇസ്‌മൈല്‍ ഷാ എന്ന 36കാരനെയാണ് നാലുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇവര്‍ പ്രഹാര്‍ സംഘടന്‍ എന്ന സംഘടനയിലെ അംഗങ്ങളാണെന്നും പ്രദേശത്തെ എംഎല്‍എയുമായി അടുത്ത ബന്ധമുണ്ടെന്നും അറിയുന്നു. 

ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്ന സലിമിനെ സംഘം തടഞ്ഞു നിര്‍ത്തുകയും ഗോമാസം കൈവശം വെച്ചുവെന്നാരോപിച്ച് തല്ലി അവശനാക്കുകയും ആയിരുന്നു. കൈയില്ലുള്ളത് ഗോമാംസം അല്ലെന്ന് സലിം പറഞ്ഞെങ്കിലും സംഘം ഇത് ചെവികൊണ്ടില്ല. 

സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.സലിമിന്റെ കൈവശമുണ്ടായിരുന്ന മാംസം പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

ഏതു സമയത്ത് എത്ര നേരം വെയിൽ കൊള്ളണം?

കീഴ്ശാന്തിമാരില്‍ കര്‍ശന നീരീക്ഷണം; പോറ്റിയെ പോലുള്ളവരെ ഒഴിവാക്കും; ഇനി എല്ലാം വിജിലന്‍സ് എസ്പിയുടെ മേല്‍നോട്ടത്തില്‍; പിഎസ് പ്രശാന്ത്

സൗദിയിൽ ഫുഡ് ട്രക്കുകൾക്ക് കടും വെട്ട്; ഈ പ്രദേശങ്ങളിൽ കച്ചവടം പാടില്ല

അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ഇ ഡി നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍

SCROLL FOR NEXT