India

വോട്ടു ബോധവല്‍ക്കരണ പോസ്റ്ററില്‍ 'ബ്രാന്‍ഡ് അംബാസഡറാ'യി നിര്‍ഭയ കേസ് പ്രതിയും ; പരസ്യം വിവാദത്തില്‍

വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കാന്‍ ഉദ്ദേശിച്ചാണ് പോസ്റ്റര്‍ ഇറക്കിയത്

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ് : വോട്ടു ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്റര്‍ വിവാദത്തില്‍ പഞ്ചാബ് തെരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടു ബോധവല്‍കരണ പോസ്റ്ററാണ് വിമര്‍ശനം ഏറ്റുവാങ്ങുന്നത്. ബോധവല്‍ക്കരണ പോസ്റ്ററില്‍ ഡല്‍ഹിയെ നടുക്കിയ നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതിയുടെ ചിത്രം ഉള്‍പ്പെട്ടതാണ് വിവാദമായത്. 

ഹോഷിയാര്‍പൂരിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പോസ്റ്റര്‍ വെച്ചത്. രണ്ടു പ്രമുഖ വ്യക്തികള്‍ക്കൊപ്പം, നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിംഗിന്റെ ചിത്രവും ഉള്‍പ്പെടുന്നതാണ് പോസ്റ്റര്‍. 

മുകേഷ് സിങ് (ഫയൽ ചിത്രം)

വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കാന്‍ ഉദ്ദേശിച്ചാണ് പോസ്റ്റര്‍ ഇറക്കിയത്. എന്നാല്‍ ചിത്രം മാറിപ്പോയതു മൂലം പഞ്ചാബ് തെരഞ്ഞെടുപ്പു കമ്മിഷന്‍ രൂക്ഷവിമര്‍ശനം നേരിടുകയാണ്. സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT