India

സമാന്തര പാളം നിര്‍മ്മിച്ച് തടസ്സം നീക്കി; കൊങ്കണ്‍ പാതയില്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി, ആദ്യ വണ്ടി മംഗളാ എക്‌സ്പ്രസ്

മണ്ണിടിഞ്ഞ് പാളത്തില്‍ വീണതിനെ തുടര്‍ന്ന് ഒമ്പത് ദിവസമായി ഗതാഗതം തടസപ്പെട്ട കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

സമകാലിക മലയാളം ഡെസ്ക്

മംഗലാപുരം: മണ്ണിടിഞ്ഞ് പാളത്തില്‍ വീണതിനെ തുടര്‍ന്ന് ഒമ്പത് ദിവസമായി ഗതാഗതം തടസപ്പെട്ട കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. വൈകിട്ട് 4.20 ഓടെ നിസാമുദ്ദീന്‍  എറണാകുളം മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് ഇതുവഴി കടത്തിവിട്ടു. തുടര്‍ന്ന് മറ്റു വണ്ടികള്‍ ഓടിത്തുടങ്ങുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

പടീല്‍-ജോക്കട്ട റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയിലെ കുലശേഖരയിലാണ് കഴിഞ്ഞ 23ന് പുലര്‍ച്ചെ സമീപത്തെ കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടത്. ഇവിടെ 400 മീറ്ററോളം സമാന്തര പാത നിര്‍മ്മിച്ച ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നേരത്തേ ഗുഡ്‌സ് ട്രെയിന്‍ ഉപയോഗിച്ച് ട്രയല്‍ റണ്‍ നടത്തിയിരുന്നു. 

വെള്ളിയാഴ്ച രാത്രിയോടെ തിരുവനന്തപുരം  മുംബൈ സിഎസ്ടി നേത്രാവതി എക്‌സ്പ്രസ് ഈ പാതയിലൂടെ ഓടിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. മംഗലാപുരം ജങ്ഷനില്‍ നിന്നും ഈ ട്രെയിനിലുള്ള യാത്രക്കാരെ റോഡുവഴി സുറത്കല്‍ സ്‌റ്റേഷനില്‍ എത്തിച്ച് തുടര്‍ യാത്ര ഉറപ്പാക്കി. സിഎസ്ടിയില്‍ നിന്നുമെത്തിയ നേത്രാവതി എക്‌സ്പ്രസിലെ യാത്രക്കാരെ തിരിച്ച് മംഗലാപുരം ജങ്ഷനിലുമെത്തിച്ചു. ഇതിനായി 17 ബസുകളാണ് ഉപയോഗിച്ചത്. 

കഴിഞ്ഞ 23ന് ട്രാക്കില്‍ വീണ ചെളി നീക്കി ഏതാനും ട്രെയിനുകള്‍ കടത്തിവിട്ടിരുന്നു. എന്നാല്‍ രാത്രിയോടെ വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു. പാളം പഴയ നിലയിലാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് 400 മീറ്ററോളം സമാന്തര പാത നിര്‍മ്മിക്കാന്‍ തീരുമാനമായത്. കനത്ത മഴ തുടര്‍ന്നതോടെ നിര്‍മ്മാണം മന്ദഗതിയിലുമായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

SCROLL FOR NEXT