India

സല്‍മാന്‍ ഖാന് വിദേശയാത്രക്ക് ജോധ്പൂര്‍ കോടതിയുടെ അനുമതി 

തന്റെ ഏറ്റവും പുതിയ ചിത്രമായ ഭരതിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് സല്‍മാന്റെ വിദേശ യാത്ര.

സമകാലിക മലയാളം ഡെസ്ക്

ജോധ്പൂര്‍: ബോളിവുഡ് താരം സല്‍മാന്‍ ഖാന് വിദേശയാത്രക്ക് അനുമതി ലഭിച്ചു. നാല് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതിയാണ് ജോധ്പൂര്‍ കോടതി നല്‍കിയിരിക്കുന്നത്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ 5 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനു ശേഷം ജാമ്യത്തിലായിരുന്നു സല്‍മാന്‍ഖാന്‍. 

തന്റെ ഏറ്റവും പുതിയ ചിത്രമായ ഭരതിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് നടന്റെ വിദേശ യാത്ര. നേപ്പാള്‍, അമേരിക്ക കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുവാനുള്ള അനുമതിയാണ് സല്‍മാന് ലഭിച്ചിരിക്കുന്നത്.

ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ 5ന് ആയിരുന്നു സല്‍മാന്‍ ഖാന് തടവ് ശിക്ഷ വിധിച്ചത്. അതിനുശേഷം 7ന് സല്‍മാന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നു. 50,000നായിരം രൂപയുടെ ബോണ്ടും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലുമാണ് നടന് കോടതി ജാമ്യം അനുവദിച്ചത്. കൂടാതെ വിദേശ യാത്രയ്ക്ക് കോടതിയില്‍ നിന്നും പ്രത്യേക അനുമതി നേടണമെന്ന നിര്‍ദ്ദേശവും ജാമ്യം നല്‍കിയ സമയത്ത് കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ചാണ് സല്‍മാന്‍ ഖാന്‍ കോടതിയെ സമീപിച്ചത്. 

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിന്റെ വിചാരണാ നടപടികള്‍ മാര്‍ച്ച് 28ന് പൂര്‍ത്തിയായിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ 51, ഇന്ത്യന്‍ ശിക്ഷാ നിയമം 149 വകുപ്പുകള്‍ പ്രകാരമുള്ള കേസായിരുന്നു ഇത്.  

1998 സെപ്റ്റംബര്‍ 26ന് ജോദ്പൂരിലെ ഭവാദില്‍ വച്ചും 28ന് ഗോദാഫാമില്‍ വച്ചുമാണ് സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഹം സാഥ് സാഥ് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സല്‍മാന്‍ഖാന്‍ ശിക്ഷിക്കപ്പെട്ടത്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി; 57 കാരന്‍ അറസ്റ്റില്‍

കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയ്‌ക്കെതിരെ തരൂരിന്റെ വിമര്‍ശനം, കിഫ്ബിയുടെ പ്രസക്തി ഗൗരവം, 'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായെന്ന് മുഖ്യമന്ത്രി ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

SCROLL FOR NEXT