India

സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിയിട്ട് കൊണ്ടുപോയി; സംഭവം അസം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍

ബ്രഹ്മപുത്രയിലെ മജൗലി ദ്വീപിലേക്ക് കടക്കുന്നതിനായി പാലമില്ലാത്തതിനെ തുടര്‍ന്നാണ് മൃതദേഹം സൈക്കിളില്‍ കൊണ്ടുപോകേണ്ടി വന്നത്

സമകാലിക മലയാളം ഡെസ്ക്

ഗുവാഹട്ടി: ഗതാഗത സൗകര്യം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അസാമില്‍ യുവാവിന് തന്റെ സഹോദരന്റെ മൃതദേഹം സൈക്കളില്‍ കെട്ടിയിരുത്തി കൊണ്ടുപോകേണ്ടി വന്നു. അസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ മണ്ഡലത്തിലാണ് സംഭവം.

ബ്രഹ്മപുത്രയിലെ മജൗലി ദ്വീപിലേക്ക് കടക്കുന്നതിനായി പാലമില്ലാത്തതിനെ തുടര്‍ന്നാണ് മൃതദേഹം സൈക്കിളില്‍ കൊണ്ടുപോകേണ്ടി വന്നത്. മരിച്ച പതിനെട്ട് വയസുകാരന്റെ മൃതദേഹം സൈക്കിളില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോബാള്‍ നിര്‍ദേശം നല്‍കി. 

മജൗലിയെ സംസ്ഥാനത്തെ ആദ്യ വൈഫൈ ജില്ലയാക്കി പ്രഖ്യാപിക്കാനിരിക്കുകയാണ് അസാമിലെ ബിജെപി സര്‍ക്കാര്‍. എന്നാല്‍ ജനങ്ങള്‍ക്ക് അത്യാവശ്യം വേണ്ട ഗതാഗത സൗകര്യം പോലും ഇവിടെ ഒരുക്കാന്‍ തയ്യാറാകാതെയാണ് സമ്പൂര്‍ണ വൈഫൈ ജില്ലയാക്കി പ്രഖ്യാപിക്കാന്‍ പോകുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT