പ്രതീകാത്മക ചിത്രം 
India

സഹോദരിയുടെ ഭര്‍ത്താവിനെ കൊല്ലാന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മുംബൈ വരെ സഞ്ചരിച്ചു, ആസൂത്രണം പാളി; സ്വയം നിറയൊഴിച്ച് 32കാരന്‍

സഹോദരിയുടെ ഭര്‍ത്താവിനെ കൊല്ലാന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്ത് 32കാരന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സഹോദരിയുടെ ഭര്‍ത്താവിനെ കൊല്ലാന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്ത് 32കാരന്‍. വെടിവെച്ച് കൊല്ലാനുളള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ ബടുകേശ്വര്‍ ത്രിലോക് തിവാരിയാണ് മരിച്ചത്. സഹോദരിയെയും ഭര്‍ത്താവിനെയും കാണാന്‍ മുംബൈയില്‍ എത്തിയതാണ് ബടുകേശ്വര്‍. സഹോദരിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് സംഭവം നടന്നത്.

മദ്യലഹരിയിലായിരുന്ന 32കാരന്‍ സഹോദരിയുടെ ഭര്‍ത്താവിന് നേരെ നിറയൊഴിച്ചു. വെടിയുണ്ടയില്‍ നിന്ന് ഒഴിഞ്ഞുമാറിയ ഭര്‍ത്താവ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഉടനെ സഹോദരി വന്ദനയെയും കൂട്ടി ഭര്‍ത്താവ് രോഹിത് വീട്ടില്‍ നിന്ന് പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു.ഇതിന് പിന്നാലെ വീട് അകത്തുനിന്ന് പൂട്ടി 32കാരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സഹോദരിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് വന്ദന രോഹിത്തിനെ വിവാഹം കഴിച്ചത്. കോടതിയുടെ സഹായത്തോടെ ആറുമാസം മുന്‍പായിരുന്നു വിവാഹം. തുടര്‍ന്ന് സഹോദരിയെ കാണാന്‍ എന്ന വ്യാജേന എത്തിയ ബടുകേശ്വര്‍ രോഹിത്തിനെ ആക്രമിക്കുകയായിരുന്നു.

മദ്യപിച്ചാണ് 32കാരന്‍ സഹോദരിയുടെ വീട്ടില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സഹോദരി ഭക്ഷണം വിളമ്പി കൊടുത്തു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്നും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT