India

സീറ്റ് ബെല്‍റ്റിടാതെ ആര്‍ടിഓയുടെ നിയമ ലംഘനം; വണ്ടി തടഞ്ഞ് പിഴയടപ്പിച്ച് നാട്ടുകാര്‍ (വീഡിയോ)

ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഇടാതിരുന്ന ആര്‍ടിഒയ്ക്ക് വാഹനം തടഞ്ഞ് പിഴയിട്ട് നാട്ടുകാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഇടാതിരുന്ന ആര്‍ടിഒയ്ക്ക് വാഹനം തടഞ്ഞ് പിഴയിട്ട് നാട്ടുകാര്‍. എത്ര ചെറിയ നിയമ ലംഘനമാണെങ്കിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത വിഭാഗമാണ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും. അവര്‍ തന്നെ നിയമ ലംഘനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ സംഘടിച്ച് ആര്‍ടിഒയെക്കൊണ്ട് പിഴയടപ്പിച്ചത്

ഉത്തര്‍പ്രദേശിലെ പില്‍ഭിത്തിലാണ് സംഭവം നടന്നത്. അസിസ്റ്റന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറായ അമിതാഭ് റായ് തന്റെ ഔദ്യോഗിക വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്യവെയാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്. തുടര്‍ന്ന് അദ്ദേഹത്തോട് ഗതാഗത നിയമത്തെക്കുറിച്ച് നാട്ടുകാര്‍ ചോദിക്കുന്നു. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തിയ ആള്‍ക്കൂട്ടം നിങ്ങളുടെ സീറ്റ് ബെല്‍റ്റ് എവിടെയെന്നാണ് ചോദിക്കുന്നത്. എന്നാല്‍, െ്രെഡവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ മറുപടി. താന്‍ എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കുന്നയാളാണെന്നും അദ്ദേഹം പറയുന്നത് വീഡിയോയില്‍ കാണാം.

നാട്ടുകാര്‍ വാഹനം വളയുകയും പ്രശ്‌നം വഷളാവുകയും ചെയ്തതോടെ പൊലീസുകാര്‍ എത്തി സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തതിന് എആര്‍ടിഒയില്‍ നിന്ന് പിഴ ഈടാക്കുകയായിരുന്നു. എന്നാല്‍, എത്ര രൂപയാണ് പിഴ ഈടാക്കിയതെന്ന് വ്യക്തമല്ല. പുതിയ നിയമമനുസരിച്ച് വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT