India

സുരഭി മികച്ച നടി, മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം, മലയാളത്തിന് ആറ് ദേശീയ പുരസ്‌കാരങ്ങള്‍

മികച്ച നടിയായി മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭിയ്ക്കും മികച്ച നടനുള്ള പുരസ്‌കാരം അക്ഷയ് കുമാറിനുമാണ്. മോഹന്‍ലാല്‍ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പുരസ്‌കാരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: അറിപത്തി നാലാമാത് ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയുള്‍പ്പടെ ആറ് പുരസ്‌കാരങ്ങളാണ് മലയാളത്തിനുള്ളത്. മികച്ച നടനായി റുഷ്ദം എന്ന ചിത്രത്തിലെ അഭിനയത്തിന് അക്ഷയ്കുമാറിനാണ്. മിന്നാമിനുങ്ങ് എ്ന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിയ്ക്ക് പുരസ്‌കാരം. മോഹന്‍ലാലിനാണ് അഭിനയത്തിന് ജൂറിയുടെ പ്രത്യേക പുരസ്‌കാരം. ജനതാഗാരേജ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച തിരക്കഥയ്ക്കും മികച്ച മലയാള ചിത്രത്തിനുമുള്ള പുരസ്‌കാരം മഹേഷിന്റെ പ്രതികാരത്തിനാണ്. തിരക്കഥ നിര്‍വഹിച്ചത് ശ്യാം പുഷ്‌കരനാണ്. 

മലയാളത്തിനുള്ള മറ്റ് പുരസ്‌കാരങ്ങള്‍ മികച്ച സൗണ്ട് ഡിസൈനറായി ജയദേവന്‍ ചക്കാടത്ത് ( കാട് പൂക്കുന്ന നേരം) മികച്ച സംഘടനാ സംവിധാനം പീറ്റര്‍ ഹെയ്ന്‍ ( പുലിമുരുകന്‍ ) മികച്ച ബാലതാരം കുഞ്ഞുദൈവത്തിലെ അഭിനയത്തിന് ആദിഷ് പ്രവീണും അര്‍ഹമായി. ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് നൂര്‍ ഇസ്ലാം, മനോഹര കെ എന്നിവരും അര്‍ഹരായിട്ടുണ്ട്.
മികച്ച തമിഴ് ചിത്രമായി തെരഞ്ഞടുത്തത് ജോക്കറാണ്. പിങ്കിനാണ് സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള പുരസ്‌കാരം. ഉത്തര്‍പ്രദേശാണ് ചലചിത്രസൗഹൃദ സംസ്ഥാനം. ഇക്കൂട്ടത്തില്‍ ജാര്‍ഖണ്ഡിന് പ്രത്യേക പരാമര്‍ശം. ചൈമ്പൈയാണ് മികച്ച നോണ്‍ഫീച്ചര്‍ സിനിമ. ചലചിത്രസംബന്ധിയായ മികച്ച കൃതി സതാ സുര്‍ഗാഥ, മികച്ച ഹസ്വചിത്രമായി അബ്ബ തെരഞ്ഞെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT