India

സൈക്കിളിലും കാളവണ്ടിയിലും രാഹുല്‍; ഒഴുകിയെത്തി ജനം; കര്‍ണാടക ഇളക്കിമറിച്ച് കോണ്‍ഗ്രസ് റോഡ് ഷോ

ഇന്ധന നികുതിയുടെ പേരില്‍ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാരെന്ന് രാഹുല്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ധന വില വര്‍ധനയ്ക്ക് എതിരായ പ്രതിഷേധം തെരഞ്ഞെടുപ്പു പ്രചാരണമാക്കി മാറ്റി കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. സൈക്കിളിലും കാളവണ്ടിയിലുമായാണ് രാഹുല്‍ കോലാറില്‍ റോഡ് ഷോ നടത്തിയത്. 

സൈക്കിളില്‍ എത്തിയ നേതാവിനെ കാണാന്‍ ആയിരങ്ങളാണ് വഴിയരികില്‍ തടിച്ചുകൂടിയത്. ആദ്യം കാളവണ്ടിയിലും പിന്നീട് സൈക്കിളിലുമായിരുന്നു രാഹുലിന്റെ യാത്ര. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലി രാഹുല്‍ ഗാന്ധിയുടെ യാത്രയ്‌ക്കെത്തി.

ഇന്ധന വില കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കാതിരിക്കുന്നതില്‍ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ മോദി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയത്. പത്തു ലക്ഷം കോടി രൂപയാണ് നികുതി ഇനത്തില്‍ സര്‍ക്കാര്‍ പിരിച്ചെടുക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഇന്ധന നികുതിയുടെ പേരില്‍ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാരെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറ്റപ്പെടുത്തി. 

ഇന്ധന വില വര്‍ധനയില്‍ സര്‍ക്കാര്‍ ജനങ്ങളെ പിഴിയുകയാണെന്ന് കുറ്റപ്പെടുത്തുന്ന വിഡിയോ രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മോദി സര്‍ക്കാരിന്റെ നാലു വര്‍ഷത്തിനിടെ രാജ്യാന്തര എണ്ണവിലയില്‍ അറുപത്തിയേഴു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായതെന്ന് വിഡിയോയില്‍ പറയുന്നു. എന്നാല്‍ രാജ്യത്ത് വില റോക്കറ്റുപോലെ കുതിച്ചു കയറുകയാണ്. സര്‍ക്കാരിന്റെ ഭരണ പരാജയമാണ് ഇതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

SCROLL FOR NEXT