India

ഹാഥ്‌രസ് പീഡനക്കേസ് പ്രതികളെ ഗുജറാത്തിലേക്ക് കൊണ്ടുപോയി; നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ സിബിഐ

പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പ് പരിശോധനയ്ക്കായി നാലു പ്രതികളെയും ഉത്തര്‍പ്രദേശിലെ അലിഗഡ് ജയിലില്‍ നിന്ന് ഗുജറാത്തിലേക്ക് കൊണ്ടുപോയി. 

സമകാലിക മലയാളം ഡെസ്ക്

അലിഗഡ്: ഹാഥ്‌രസ് പീഡനക്കേസിലെ പ്രതികളെ സിബിഐ നുണ പരിശോധനയ്ക്ക് വിധേയരാക്കും. പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പ് പരിശോധനയ്ക്കായി നാലു പ്രതികളെയും ഉത്തര്‍പ്രദേശിലെ അലിഗഡ് ജയിലില്‍ നിന്ന് ഗുജറാത്തിലേക്ക് കൊണ്ടുപോയി. 

രാജ്യത്തെ പിഡിച്ചുകുലുക്കിയ ഹാഥ്‌രസ് പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് മരിച്ചത്. പത്തൊന്‍പതുകാരിയുടെ മരണത്തിന് മൂന്നു ദിവസം മുന്‍പ് തന്നെ നാല് പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ സംസ്‌കരിച്ച ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി വിവാദമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT