India

ഹിന്ദി പഠന വിവാദം ; പിന്നോട്ടടിച്ച് കേന്ദ്ര സര്‍ക്കാര്‍, കരട് നയത്തില്‍ ഭേദഗതി 

മൂന്ന് ഭാഷയിലും പ്രാവീണ്യമുണ്ടെന്ന് തെളിയിച്ചാല്‍ ആറാം ക്ലാസില്‍ വച്ചോ ഏഴാം ക്ലാസില്‍ വച്ചോ വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാ വിഷയങ്ങള്‍ മാറ്റിയെടുക്കാമെന്നാണ് തിരുത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നാണ് നടപടി.

മൂന്ന് ഭാഷയിലും പ്രാവീണ്യമുണ്ടെന്ന് തെളിയിച്ചാല്‍ ആറാം ക്ലാസില്‍ വച്ചോ ഏഴാം ക്ലാസില്‍ വച്ചോ വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാ വിഷയങ്ങള്‍ മാറ്റിയെടുക്കാമെന്നാണ് തിരുത്ത് വരുത്തിയത്. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷിനൊപ്പം ഹിന്ദി നിര്‍ബന്ധമാക്കിയായിരുന്നു കരട് നയം ആദ്യം പ്രസിദ്ധീകരിച്ചിരുന്നത്. 

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സംഘടനകളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് നിലപാടില്‍ സര്‍ക്കാര്‍ അയവ് വരുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT