വിഎസ് ജോയ്- കെടി ജലീല്‍  
Kerala

യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചാല്‍ പതിനഞ്ച് ദിവസത്തെ ഗള്‍ഫ് യാത്ര; കണ്ണഞ്ചിപ്പിക്കുന്ന ഓഫറുമായി മുസ്ലീം ലീഗ് നേതാവ്

മംഗലം പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷനിലായിരുന്നു നേതാവിന്റെ പ്രഖ്യാപനം.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ജോയിയെ വിജയിപ്പിച്ചാല്‍ കണ്ണഞ്ചിപ്പിക്കുന്ന സമ്മാനം വാഗ്ദാനം ചെയ്ത് ലീഗ് നേതാവ് സിപി ബാവ ഹാജി. പതിനഞ്ച് ദിവസത്തെ യുഎഇ യാത്രയും അതിനാവശ്യമായ ചെലവും വഹിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ബാവ ഹാജി പറഞ്ഞു. വിഎസ് ജോയിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കുന്ന പഞ്ചായത്ത് കമ്മിറ്റിക്ക് ആണ് പതിനഞ്ച് ദിവസത്തെ വിദേശയാത്രയൊരുക്കുകയെന്ന് ബാബ ഹാജി പറഞ്ഞു. മംഗലം പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷനിലായിരുന്നു നേതാവിന്റെ പ്രഖ്യാപനം.

വിഎസ് ജോയിക്ക് ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കുന്ന പഞ്ചായത്ത് കമ്മിറ്റിക്ക് ഗള്‍ഫ് യാത്ര ടിക്കറ്റും പതിനഞ്ച് ദിവസം അവിടെ താമസിക്കാനുള്ള ചെലവും താന്‍ നല്‍കുമെന്ന് ബാബ ഹാജി പറഞ്ഞു. ഇനി പ്രവര്‍ത്തകരെ സംബന്ധിച്ച് വോട്ട് ചെയ്യലും ചെയ്യിക്കലുമാണ് ഉള്ളത്. ഇനി വോട്ട് ചേര്‍ക്കാന്‍ സമയമില്ല. അതുകൊണ്ടുതന്നെ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് അതിനനുയോജ്യമായ പ്രവര്‍ത്തനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറ്റിങ് എംഎല്‍എ കെടി ജലീല്‍ ആണ്. രവി തേളത്ത് ആണ്് എന്‍ഡിഎ സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ 2185 വോട്ടിനാണ് കെടി ജലീല്‍ വിജയിച്ചത്.

15-Day Gulf Trip for Voters if UDF Candidate Wins: Muslim League Leader’s Unusual Offer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉമ്മൻ ചാണ്ടിക്ക് സ്മാരകമില്ലാത്ത ബജറ്റ്; കോൺഗ്രസിൽ അതൃപ്തി പുകയുമ്പോൾ പൈതൃകം കാക്കാൻ ഫൗണ്ടേഷൻ

തവിടരി ശീലമാക്കൂ; ഷു​ഗറും കൊളസ്ട്രോളും നിയന്ത്രണത്തിലാക്കാം, ഒപ്പം ഹൃദയാരോ​ഗ്യവും കാക്കാം

'17 വർഷമായി സിനിമയിലെത്തിയിട്ട്; ഇത്രയും സ്ട്രെസ് ഫ്രീയായി, ടെൻഷനില്ലാതെ ഇതിന് മുൻപ് ഞാൻ സിനിമ ചെയ്തിട്ടില്ല'; 'ഖലീഫ'യെക്കുറിച്ച് വൈശാഖ്

ലോകത്തില്‍ ഏറ്റവും ഉച്ചത്തില്‍ അലറുന്ന മനുഷ്യന്‍; ഗിന്നസ് റെക്കോര്‍ഡിട്ട് 58കാരന്‍

ഭർത്താവിന്റെ ക്രൂരത, പാകിസ്ഥാനിലെ നരകതുല്യമായ തടവറയിൽ 12 വർഷം; ഫ്രഞ്ച് യുവതിയെയും മക്കളെയും രക്ഷപെടുത്തി