Kerala

'180 കുട്ടികളുടെ ഭാവിയെപ്പറ്റി ഉത്കണ്ഠപ്പെടുന്നവര്‍ സീറ്റ് കിട്ടാതെ കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി കൂടി കാണണം'

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും നിലപാട് തിരുത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും നിലപാട് തിരുത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസരംഗത്തെ നിലവാരത്തകര്‍ച്ച ഉത്്കണ്ഠയുണ്ടാക്കുന്നു. 180 കുട്ടികളുടെ ഭാവിയെപ്പറ്റി ഉത്കണ്ഠപ്പെടുന്നവര്‍ സീറ്റ് കിട്ടാതെ കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യര്‍ത്ഥികളുടെ ഭാവി കൂടി കാണണമെന്നും ഐഎംഎ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ അനുമതിയോടെ കേരള സര്‍ക്കാര്‍ പാസാക്കിയ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കുട്ടികളുടെ ഭാവി ഓര്‍ത്താണ് ഇത്തരമൊരു ബില്‍ അവതരിപ്പിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും വിശദീകരണം. പ്രതിപക്ഷവുമായി ആലോചിച്ച് കുട്ടികളുടെ ഭാവി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുമെന്ന് നിയമമന്ത്രി എകെ ബാലന്‍ പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

“പോറ്റിയേ കേറ്റിയേ“ പാരഡി ഗാനത്തിനെതിരെ കോൺ​ഗ്രസ് ; മുഖ്യമന്ത്രിക്ക് പരാതി

നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വിഡിയോ

ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് എംഡിഎംഎയും കഞ്ചാവുമെത്തിച്ചു; യുവാവ് അറസ്റ്റിൽ

​ഗർഭിണിയെ മർദ്ദിച്ച എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ, ഇഡി അപേക്ഷയിൽ ഇന്ന് വിധി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT