Kerala

'180 കുട്ടികളുടെ ഭാവിയെപ്പറ്റി ഉത്കണ്ഠപ്പെടുന്നവര്‍ സീറ്റ് കിട്ടാതെ കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി കൂടി കാണണം'

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും നിലപാട് തിരുത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും നിലപാട് തിരുത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസരംഗത്തെ നിലവാരത്തകര്‍ച്ച ഉത്്കണ്ഠയുണ്ടാക്കുന്നു. 180 കുട്ടികളുടെ ഭാവിയെപ്പറ്റി ഉത്കണ്ഠപ്പെടുന്നവര്‍ സീറ്റ് കിട്ടാതെ കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യര്‍ത്ഥികളുടെ ഭാവി കൂടി കാണണമെന്നും ഐഎംഎ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ അനുമതിയോടെ കേരള സര്‍ക്കാര്‍ പാസാക്കിയ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കുട്ടികളുടെ ഭാവി ഓര്‍ത്താണ് ഇത്തരമൊരു ബില്‍ അവതരിപ്പിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും വിശദീകരണം. പ്രതിപക്ഷവുമായി ആലോചിച്ച് കുട്ടികളുടെ ഭാവി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുമെന്ന് നിയമമന്ത്രി എകെ ബാലന്‍ പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഎസിന് ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ല? 'പാര്‍ട്ടി നിലപാടിന് ഒപ്പമെന്ന്' കുടുംബം

'ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി: വിജയൻ സീമയെ കൊന്നത് വാക്ക് തർക്കത്തിനിടെ'; ചുരുളഴിച്ച് പൊലീസ്

ബുംറയുടെ പഴയ സഹതാരം ഇനി എതിരാളി; യു എസ് ടീം ക്യാപ്റ്റൻ മോനക് പട്ടേലിന്റെ കഥ ഇങ്ങനെ

ടി20 ലോകകപ്പ് വിജയിക്കുന്ന ടീമിന് ലഭിക്കുന്ന സമ്മാനത്തുക എത്ര? കണക്കുകൾ ഇങ്ങനെ

ഇന്ത്യന്‍ ടീമില്‍ മാത്രമല്ല ഇന്ത്യക്കാര്‍, ഈ അഞ്ച് പേരെ നോക്കി വെച്ചോളൂ; ഇവർ തകർക്കും

SCROLL FOR NEXT