കൊച്ചി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫയല്‍ ചിത്രം
Kerala

കൊച്ചി വിമാനത്താവളം വഴി 20 കോടിയുടെ ഹെറോയിന്‍ കടത്തി; ടാൻസാനിയൻ പൗരനെ വെറുതെ വിട്ട് കോടതി

ഹെറോയിൻ കണ്ടെത്തിയെന്ന് പറയുന്ന ചെക്ക് ഇൻ ബാ​ഗേജ് പ്രതിയുടെതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി 20 കോടിയോളം വിലവരുന്ന ഹെറോയിൻ കടത്താൻ ശ്രമിച്ച കേസിൽ ടാൻസാനിയൻ പൗരനെ കോടതി വെറുതെ വിട്ടു. എറണാകുളം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയുടെതാണ് വിധി.

ഹെറോയിൻ കണ്ടെത്തിയെന്ന് പറയുന്ന ചെക്ക് ഇൻ ബാ​ഗേജ് പ്രതിയുടെതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൂടാതെ സംഭവസമയത്തെ വിമാനത്താവളത്തിലെ സിസിടിവി ഫൂട്ടേജ് കോടതിയിൽ ഹാജരാക്കാൻ ഡിആർഐക്ക് സാധിക്കാത്തതും പ്രോസിക്യൂഷന് തിരിച്ചടിയായി.

2022 മെയ് 28നാണ് ടാൻസാനിയൻ പൗരനായ മുഹമ്മദാലി കുയ്യാമനോയെ വിമാനത്താവളത്തില്‍ വെച്ച് ഡിആർഐ അറസ്റ്റ് ചെയ്യുന്നത്. ഒരു മാസത്തിനുള്ളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ വലിയ ലഹരി മരുന്ന് കേസിൽ ആണ് പ്രതിയെ വെറുതെ വിടുന്നത്. ഇത് കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. പ്രതിയ്ക്ക് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സബാഹ്, ലിബിൻ സ്റ്റാൻലി എന്നിവർ ആണ് ഹാജരായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT