സെല്‍വരാജ്, അരുള്‍ഗാന്ധി 
Kerala

200 രൂപയെച്ചൊല്ലി തര്‍ക്കം: സുഹൃത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം ഒരു വീട്ടില്‍ മരണനാന്തര ചടങ്ങിനു ശേഷം സെല്‍വരാജ് വരുന്നതിനിടെ അരുള്‍ ഗാന്ധിയെ കാണുകയും കടമായി നല്‍കിയ 200 രൂപ തിരികെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: 200 രൂപയെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റയാള്‍ മരിച്ചു. സുഹൃത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉടുമ്പന്‍ചോല വിശ്വനാഥന്‍ കോളനിയില്‍ സെല്‍വരാജ് (60) ആണ് മധുര രാജാജി മെഡിക്കല്‍ കോളജില്‍ മരിച്ചത്. സെല്‍വരാജിനെ ആക്രമിച്ച പൂക്കലാര്‍ സ്വദേശി അരുള്‍ ഗാന്ധിയെ (56) പൊലീസ് കസ്റ്റഡിയിലെടുത്തു. അരുള്‍ ഗാന്ധിയുടെ മകനും ആക്രമണത്തില്‍ പങ്കുള്ളതായി പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് തിരയുകയാണ്. 

തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം ഉടുമ്പന്‍ചോല പൂക്കലാറിലെ ഒരു വീട്ടില്‍ മരണനാന്തര ചടങ്ങിനു ശേഷം സെല്‍വരാജ് വരുന്നതിനിടെ അരുള്‍ ഗാന്ധിയെ കാണുകയും കടമായി നല്‍കിയ 200 രൂപ തിരികെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മദ്യലഹരിയിലായിരുന്നു അരുള്‍ഗാന്ധി. ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും അത് ഏറ്റുമുട്ടലിലെത്തുകയും ചെയ്തു. അരുള്‍ ഗാന്ധിയുടെ മകനും സെല്‍വരാജിനെ മര്‍ദിച്ചിരുന്നു. 

നാട്ടുകാരും, പൊലീസും ചേര്‍ന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. സംഘര്‍ഷത്തിനിടെ കല്ലുകൊണ്ട് തലയ്ക്കു ഇടിയേറ്റ് ഗുരുതരമായി പരുക്കേറ്റ സെല്‍വരാജിനെ മധുര മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ഉടുമ്പന്‍ചോലയ്ക്ക് സമീപം പൂക്കലാറില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന അരുള്‍ഗാന്ധിയെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മധുര മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ സെല്‍വരാജിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. സംസ്‌കാരം നടത്തി. ഭാര്യ മുത്തുലക്ഷ്മി. മക്കള്‍. മുരുകേശ്വരി, മീന, മണികണ്ഠന്‍. 

ഇതിനിടെ സെല്‍വരാജിന്റെ മരണം രാഷ്ട്രീയ കൊലപാതകമെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വ്യാപക അക്രമമുണ്ടായിട്ടുണ്ടായിരുന്നു. കോണ്‍ഗ്രസ് ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി ഓഫിസും യുഡിഎഫ് ഭരണസമിതിയുടെ കീഴിലുള്ള മില്‍മ സൊസൈറ്റിയും അടിച്ചു തകര്‍ത്തു. 

കല്ലേറില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബെന്നി തുണ്ടത്തില്‍, ഡിസിസി അംഗങ്ങളായ സി.സി.വിജയന്‍, പി.ഡി.ജോര്‍ജ്, മകന്‍ ടിബിന്‍ ജോര്‍ജ് എന്നിവര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ബെന്നി തുണ്ടത്തിലിനെ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ രാജാക്കാട് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം സെല്‍വരാജിന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതമല്ലെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT