ജസ്റ്റിന്‍ രാജ് 
Kerala

42കാരന്റെ മൃതദേഹം പാറക്കുളത്തിൽ

ആശുപത്രിയിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവളത്ത് 42കാരനെ പാറക്കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കോവളം കെഎസ് റോഡ് സിയോൺകുന്നിൽ ജസ്റ്റിൻരാജി (42) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ് റോഡിലെ പാറക്കുളത്തിലാണ് മൃതദേഹം കിടന്നത്.

പിതാവിന്റെ മരണ ശേഷം കിടപ്പ് രോ​ഗിയായ അമ്മയോടൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. കുറേക്കാലമായി വിഷാദ രോ​ഗത്തിനു മരുന്നു കഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. അവിവാ​ഹിതനാണ്. ഇയാളേയും അമ്മയേയും സംരക്ഷിച്ചിരുന്നത് സഹോദരങ്ങളാണ്. ചികിത്സയും നൽകിയിരുന്നു.

കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോകുകയാണെന്നു പറഞ്ഞ് ഇയാൾ വീട്ടിൽ നിന്നു ഇറങ്ങി. എന്നാൽ രാത്രി വീട്ടിൽ മടങ്ങിയെത്തിയില്ലെന്നു ബന്ധുക്കൾ വ്യക്തമാക്കി.

ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കുളത്തിനു സമീപത്തെ കെട്ടിട നിർമാണ തൊഴിലാളികളാണു വെള്ളത്തിൽ കമിഴ്ന്നു കിടന്ന മൃതദേഹം കണ്ടത്. പൊലീസും ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. പരിശോധനയിൽ മൃതദേഹം ജസ്റ്റിൻ രാജിന്റേതാണെന്നു തിരിച്ചറിഞ്ഞു. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

ലോട്ടറി കടകള്‍ കുത്തിത്തുറന്ന് മോഷണം; സമ്മാനം അടിച്ചതിന് പിന്നാലെ പ്രതി പിടിയില്‍

'വൈറ്റ് കോളര്‍' ഭീകര സംഘം നാല് വര്‍ഷമായി സജീവം, ചെങ്കോട്ട സ്ഫോടനത്തിനുശേഷം കോഫി ഷോപ്പ് ശൃംഖല ലക്ഷ്യമിട്ടു

'അപ്പ എന്താ കുമ്പിടിയോ? ആവശ്യമുള്ളതിലും ഇല്ലാത്തതിലും പേര് വലച്ചിടുന്നു'; എസ്ഐടി ചോദ്യം ചെയ്ത വാര്‍ത്തയോട് കാളിദാസ്

'എന്റെ രാഷ്ട്രീയത്തിന് പകരം സിനിമയെ ലക്ഷ്യം വയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; മാനസികമായി നേരത്തെ തയ്യാറെടുത്തു'

SCROLL FOR NEXT