എഡിജിപി അജിത് കുമാർ, ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്  ഫെയ്സ്ബുക്ക്
Kerala

എഡിജിപി അജിത് കുമാറിനെ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു; ഡിജിപി മൊഴിയെടുക്കും

മൊഴിയെടുത്ത് ഉടൻ തന്നെ തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഡിജിപിയുടെ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരോപണവിധേയനായ എഡിജിപി എംആര്‍ അജിത് കുമാറില്‍ നിന്നും ഇന്ന് മൊഴിയെടുക്കും. രാവിലെ പൊലീസ് ആസ്ഥാനത്തെത്താന്‍ എഡിജിപി അജിത് കുമാറിന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കി. ഇന്നു തന്നെ മൊഴിയെടുത്ത് തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഡിജിപിയുടെ തീരുമാനം. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ കൂടാതെ, പ്രത്യേക സംഘത്തില്‍പ്പെട്ട രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മൊഴിയെടുക്കുന്ന വേളയിലുണ്ടാകും. ഡിജിപിയുടെ ചേംബറിലാകും മൊഴിയെടുപ്പ്. ഓണം അവധിക്കു ശേഷം എഡിജിപിയുടെ മൊഴിയെടുക്കാനായിരുന്നു ഡിജിപി നേരത്തെ ആലോചിച്ചിരുന്നത്.

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഇടതുമുന്നണി യോഗത്തില്‍ സിപിഐ, ആര്‍ജെഡി അടക്കമുള്ള ഘടകകക്ഷികള്‍ എഡിജിപി അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം നടപടി സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT