പ്രതീകാത്മക ചിത്രം 
Kerala

പൂസായപ്പോള്‍ തട്ടിക്കൊണ്ടു പോകുന്നെന്ന് ബഹളം വെച്ച് യുവതി ; വാഹനം തടഞ്ഞ് നാട്ടുകാര്‍ മൂന്നംഗ സംഘത്തെ പൊലീസിലേല്‍പ്പിച്ചു ; ലഹരി ഇറങ്ങിയപ്പോള്‍ ട്വിസ്റ്റ്

എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് സംഘമെന്ന് ഇവര്‍ മൊഴി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

അടിമാലി : തട്ടിക്കൊണ്ടുപോകുന്നതായി യുവതിയുടെ ബഹളത്തെ തുടര്‍ന്ന് യുവാക്കളടങ്ങിയ സംഘത്തെ അറസ്റ്റ് ചെയ്ത പൊലീസ് പിടിച്ചത് പൊല്ലാപ്പ്. ഇടുക്കി അടിമാലിയില്‍ മൂന്നംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളത്തൂവല്‍ സ്വദേശി ജോബി , ആലപ്പുഴ സ്വദേശി പ്രവീണ്‍ രാജ് എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.

ശനിയാഴ്ച രാത്രി 9.30നാണ് സംഭവം.  സ്ത്രീ ഉള്‍പ്പെടുന്ന 3 അംഗ സംഘം കുരിശുപാറ റിസോര്‍ട്ടില്‍ മുറിയെടുത്തിരുന്നു. റിസോര്‍ട്ടില്‍നിന്ന് ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങുന്നതിന് ഇവര്‍ കാറില്‍ അടിമാലിക്ക് പോയി. കല്ലാര്‍ ഭാഗത്ത് എത്തിയപ്പോള്‍ കാര്‍ തകരാറിലായി.

ഇതോടെ യുവാക്കള്‍ തട്ടിക്കൊണ്ടു പോകുകയാണെന്ന് പറഞ്ഞ് മദ്യലഹരിയിലായ യുവതി ബഹളം വച്ചു. നാട്ടുകാര്‍ വാഹനം തടഞ്ഞുവെക്കുകയും പൊലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സംഘം മദ്യലഹരിയിലാണെന്നു കണ്ടെത്തി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുരിശുപാറയിലെ റിസോര്‍ട്ടില്‍ എത്തി തെളിവെടുപ്പും നടത്തി.

എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് സംഘമെന്ന് ഇവര്‍ മൊഴി നല്‍കി. ഇതിനിടെ ലഹരി വിട്ട യുവതി താന്‍ തമാശ പറഞ്ഞതാണെന്ന് പൊലീസിനോട് പറഞ്ഞു. യുവാക്കളെ വൈദ്യപരിശോധന നടത്തിയ പൊലീസ് കേസെടുത്തു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം