Kerala

ഭിക്ഷയെടുത്ത് കഴിഞ്ഞ വയോധിക മരിച്ച നിലയിൽ, സമീപം 1,67,620 രൂപ

ഭിക്ഷാടനത്തിലൂടെ ലഭിച്ച തുക കൂട്ടിവെച്ചതായിരിക്കും ഇവിടെ നിന്ന് കണ്ടെടുത്ത പണം എന്ന് പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്


ആലുവ: പള്ളികളിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധികയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മട്ടാഞ്ചേരി സ്വദേശിനി ഐഷാബി(73)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുറിയിലെ അലമാരയിൽ നിന്ന് 1,67,620 രൂപയും ലഭിച്ചു. 

കുഴുവേലിപ്പടി മുസ്ലീം ജമാ അത്ത് പള്ളിയുടെ കെട്ടിടത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഭിക്ഷാടനത്തിലൂടെ ലഭിച്ച തുക കൂട്ടിവെച്ചതായിരിക്കും ഇവിടെ നിന്ന് കണ്ടെടുത്ത പണം എന്ന് പൊലീസ് പറഞ്ഞു. രാവിലെ ഭക്ഷണം കഴിച്ചതായി അടുത്ത മുറിയിലുള്ളവരോട് ഐഷാബി പറഞ്ഞു. പിന്നെ ഐഷാബിയെ പുറത്തേക്ക് കാണാതായതോടെ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. 

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. എടത്തല പൊലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു. ഇന്ന് പോസ്റ്റുമോർട്ടം നടത്തും. 35 വർഷം മുൻപ് ഐഷാബിയുടെ ഭർത്താവ് മരിച്ചിരുന്നു. കുഴിവേലപ്പടിയിൽ ഐഷാബി എത്തിയിട്ട് അഞ്ച് വർഷത്തോളമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT