ഞെരൂക്കാവ് വിഷ്ണുക്ഷേത്രത്തിൽ നടന്ന ചൂട്ടേറ് ചടങ്ങ് 
Kerala

'ഞെരൂരപ്പന് ഹരിയോം ഹരി'; ആറാട്ടുപുഴയിലെ വിഷ്ണുക്ഷേത്രത്തില്‍ അപൂര്‍വ്വ ചടങ്ങ്, അറിയാം 'ചൂട്ടേറ്' - വിഡിയോ

ആറാട്ടുപുഴയിലെ ഞെരൂക്കാവ് വിഷ്ണുക്ഷേത്രത്തിലെ അപൂര്‍വ്വമായ ആചാരമായ ചൂട്ടേറ് കാണാന്‍ ഒഴുകിയെത്തി ഭക്തര്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ആറാട്ടുപുഴയിലെ ഞെരൂക്കാവ് വിഷ്ണുക്ഷേത്രത്തിലെ അപൂര്‍വ്വമായ ആചാരമായ ചൂട്ടേറ് കാണാന്‍ ഒഴുകിയെത്തി ഭക്തര്‍. ഗുരുവായൂര്‍ ഏകാദശിയുടെ പിറ്റേ ദിവസമാണ് ചൂട്ടേറ് എന്ന ചടങ്ങ്.

വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഈ ചടങ്ങിനു പിന്നിലുള്ളത്. ഒരിക്കല്‍ അനന്തപത്മനാഭനെ കാണാന്‍ പുറപ്പെട്ട സ്വാമിയാര്‍ക്ക് കാട്ടില്‍ വഴിതെറ്റിയെന്നും ഗുരുവായൂരപ്പന്‍ ബ്രാഹ്മണ ബാലരൂപത്തില്‍ വന്ന് വഴികാണിച്ചുവെന്നുമാണ് കഥ. ആലിന്‍കൊമ്പില്‍ ചൂട്ടെറിഞ്ഞ് പിടിപ്പിക്കുന്ന കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിലയിലാണ് ബ്രാഹ്മണബാലന്റെ വേഷത്തിലെത്തിയ ഭഗവാനെ വില്വമംഗലം കണ്ടതത്രെ.

ഈ ആലിനു സമീപം അദ്ദേഹം വാമനപ്രതിഷ്ഠയും നടത്തി. ഊരായ്മ കുടുംബത്തിലെ ഉപനയനം കഴിഞ്ഞവര്‍ ക്ഷേത്രത്തിനു മുന്നിലെ ആലിലേക്ക് കത്തിച്ച ചൂട്ടുകെട്ടുകള്‍ എറിയുന്നതാണ് ചൂട്ടേറ് ചടങ്ങ്. ക്ഷേത്രത്തിലെ നമസ്‌കാര മണ്ഡപത്തില്‍ വില്വമംഗലം സ്വാമിയാരെ സങ്കല്‍പ്പിച്ച് വിളക്കും കൊളുത്തും. ക്ഷേത്രത്തില്‍നിന്ന് കൊണ്ടുവരുന്ന ദീപം കൊണ്ട് ചൂട്ടുകള്‍ കത്തിച്ച് 'ഞെരൂരപ്പന് ഹരിയോം ഹരി' എന്ന് ഉച്ചരിച്ച് മൂന്നുതവണ ക്ഷേത്രപ്രദക്ഷിണം നടത്തിയാണ് ചൂട്ടേറ്. ഉണ്ണികളോടൊപ്പം പ്രായവ്യത്യാസമില്ലാതെ നിരവധിപേര്‍ ചൂട്ടേറ് ചടങ്ങില്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എന്റെ വീട്ടിലെത്തിയത് പോലെ, ഗുജറാത്തും എത്യോപ്യയും സിംഹങ്ങളുടെ നാട്: നരേന്ദ്ര മോദി

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

SCROLL FOR NEXT