ഞെരൂക്കാവ് വിഷ്ണുക്ഷേത്രത്തിൽ നടന്ന ചൂട്ടേറ് ചടങ്ങ് 
Kerala

'ഞെരൂരപ്പന് ഹരിയോം ഹരി'; ആറാട്ടുപുഴയിലെ വിഷ്ണുക്ഷേത്രത്തില്‍ അപൂര്‍വ്വ ചടങ്ങ്, അറിയാം 'ചൂട്ടേറ്' - വിഡിയോ

ആറാട്ടുപുഴയിലെ ഞെരൂക്കാവ് വിഷ്ണുക്ഷേത്രത്തിലെ അപൂര്‍വ്വമായ ആചാരമായ ചൂട്ടേറ് കാണാന്‍ ഒഴുകിയെത്തി ഭക്തര്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ആറാട്ടുപുഴയിലെ ഞെരൂക്കാവ് വിഷ്ണുക്ഷേത്രത്തിലെ അപൂര്‍വ്വമായ ആചാരമായ ചൂട്ടേറ് കാണാന്‍ ഒഴുകിയെത്തി ഭക്തര്‍. ഗുരുവായൂര്‍ ഏകാദശിയുടെ പിറ്റേ ദിവസമാണ് ചൂട്ടേറ് എന്ന ചടങ്ങ്.

വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഈ ചടങ്ങിനു പിന്നിലുള്ളത്. ഒരിക്കല്‍ അനന്തപത്മനാഭനെ കാണാന്‍ പുറപ്പെട്ട സ്വാമിയാര്‍ക്ക് കാട്ടില്‍ വഴിതെറ്റിയെന്നും ഗുരുവായൂരപ്പന്‍ ബ്രാഹ്മണ ബാലരൂപത്തില്‍ വന്ന് വഴികാണിച്ചുവെന്നുമാണ് കഥ. ആലിന്‍കൊമ്പില്‍ ചൂട്ടെറിഞ്ഞ് പിടിപ്പിക്കുന്ന കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിലയിലാണ് ബ്രാഹ്മണബാലന്റെ വേഷത്തിലെത്തിയ ഭഗവാനെ വില്വമംഗലം കണ്ടതത്രെ.

ഈ ആലിനു സമീപം അദ്ദേഹം വാമനപ്രതിഷ്ഠയും നടത്തി. ഊരായ്മ കുടുംബത്തിലെ ഉപനയനം കഴിഞ്ഞവര്‍ ക്ഷേത്രത്തിനു മുന്നിലെ ആലിലേക്ക് കത്തിച്ച ചൂട്ടുകെട്ടുകള്‍ എറിയുന്നതാണ് ചൂട്ടേറ് ചടങ്ങ്. ക്ഷേത്രത്തിലെ നമസ്‌കാര മണ്ഡപത്തില്‍ വില്വമംഗലം സ്വാമിയാരെ സങ്കല്‍പ്പിച്ച് വിളക്കും കൊളുത്തും. ക്ഷേത്രത്തില്‍നിന്ന് കൊണ്ടുവരുന്ന ദീപം കൊണ്ട് ചൂട്ടുകള്‍ കത്തിച്ച് 'ഞെരൂരപ്പന് ഹരിയോം ഹരി' എന്ന് ഉച്ചരിച്ച് മൂന്നുതവണ ക്ഷേത്രപ്രദക്ഷിണം നടത്തിയാണ് ചൂട്ടേറ്. ഉണ്ണികളോടൊപ്പം പ്രായവ്യത്യാസമില്ലാതെ നിരവധിപേര്‍ ചൂട്ടേറ് ചടങ്ങില്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

SCROLL FOR NEXT