സുരേഷ് ഗോപി മാധ്യമങ്ങളെ കാണുന്നു  ടെലിവിഷന്‍ ചിത്രം
Kerala

Asha workers: 'ഒരു കോടി ഞാന്‍ നല്‍കാം'; ആശ പ്രശ്‌നപരിഹാരത്തിന് കണ്‍സോര്‍ഷ്യം രൂപീകരിക്കാമെന്ന് സുരേഷ് ഗോപി

ആശമാരുടെ മുടിമുറി സമരത്തെ തടയില്ലെന്നും അവരുമായി ഉടന്‍ സംസാരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രശ്‌നപരിഹാരത്തിനായി കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ തയാറെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടത്തില്‍ ഒരുകോടി രൂപ താന്‍ സംഭാവന നല്‍കുമെന്നും ബാക്കി സമൂഹത്തില്‍ നിന്നും സ്വരൂപിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

'ആശ പ്രവര്‍ത്തകര്‍ കോവിഡ് കാലത്ത് മരണത്തെ മുഖാമുഖം നേരിട്ടാണ് സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. ജീവനും ജീവിതവും എന്തെന്ന് നോക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിയത്. ഇതിനിടെ എത്ര പേര്‍ക്ക് മാസ്‌കും പിപിഇ കിറ്റും കിട്ടിയെന്ന് അറിയില്ല. അവര്‍ക്കുവേണ്ടി നമുക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യണം. ആശമാരുടെ മാസവരുമാനത്തിനോടൊപ്പം നല്ലൊരു വിഹിതം കണ്‍സോര്‍ഷ്യത്തിലൂടെ നല്‍കാന്‍ കഴിയും. ആദ്യഘട്ടത്തില്‍ ഒരുകോടി രൂപ വരെ നല്‍കാന്‍ താന്‍ തയ്യാറാണ്. ബാക്കി സമൂഹത്തില്‍നിന്നും സ്വരൂപിക്കാം.' സുരേഷ് ഗോപി പറഞ്ഞു.

ആശമാരുടെ മുടിമുറി സമരത്തെ തടയില്ലെന്നും അവരുമായി ഉടന്‍ സംസാരിക്കുമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയാലുടന്‍ ആശമാരുടെ സമരപ്പന്തലില്‍ എത്തി അവരുമായി കൂടിക്കാഴ്ച നടത്തുമെന്നും മുടിമുറി സമരത്തെപ്പറ്റിയുള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. തിങ്കളാഴ്ചയാണ് ആശ മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മുടിമുറി പ്രഖ്യാപിച്ചിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്ക

50 സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് അംഗീകാരം; ബിജെപി സ്ഥാനാര്‍ഥികളെ അറിയാം

ശ്രീലങ്കയില്‍ 'അധികം' മത്സരങ്ങള്‍; അയര്‍ലന്‍ഡുമായും പോരാട്ടം; 12 മാസം ഇന്ത്യ കളത്തില്‍ 'കൂടുതല്‍ ബിസി'

'പിന്നിലും വേണം സീറ്റ് ബെല്‍റ്റ്'; മുന്നറിയിപ്പുമായി കേരളാ പൊലിസ്

എൽപിജി സിലിണ്ടറുകളുടെ വിതരണം; മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; അനാവശ്യ ഭീതി വേണ്ടെന്ന് കേന്ദ്രം

SCROLL FOR NEXT