നികിത/ ഫേയ്സ്ബുക്ക് 
Kerala

വിനോദ യാത്രയ്ക്ക് പോകാന്‍ അനുവാദം തേടി, മരിക്കുന്നതിന്റെ തലേന്ന് രാത്രി ഒരു മണി വരെ നികിത അമ്മയോട് സംസാരിച്ചു

മരണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കാനാവും

സമകാലിക മലയാളം ഡെസ്ക്

കടുത്തുരുത്തി: ജർമനിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥിനി നികിതയുടെ (22) പോസ്റ്റ്മോർട്ടം പൂർത്തിയായി. ആപ്പാഞ്ചിറ പൂഴിക്കോൽ മുടക്കാമ്പുറത്ത് വീട്ടിൽ ബെന്നി ഏബ്രഹാമിന്റെയും ട്രീസയുടെയും മകൾ നികിതയെ കഴിഞ്ഞ ദിവസം ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്നോ നാളെയോ ബന്ധുക്കൾക്കു ലഭിക്കും. മരണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കാനാവും. വ്യാഴാഴ്ച രാവിലെയാണ് നികിതയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി ഒരു മണിവരെ നികിത അമ്മ ട്രീസയോട് ഫോണിൽ സംസാരിച്ചിരുന്നു. ഛത്തീസ്ഗഡിൽ സൈനിക ആശുപത്രിയിൽ നഴ്സാണ് അമ്മ.  പിറ്റേന്നു രാവിലെ കൂട്ടുകാരിക്കൊപ്പം വിനോദയാത്ര പോകുന്നതിന് നികിത അമ്മയോട് അനുവാദം ചോദിക്കുകയും അനുവാദം നൽകുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

മന്ത്രി വി എൻ വാസവൻ, കലക്ടർ എം അഞ്ജന എന്നിവർ നികിതയുടെ വീട്ടിലെത്തി. തോമസ് ചാഴികാടൻ എംപി കേന്ദ്രമന്ത്രി വി മുരളീധരനുമായും ജർമനിയിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT