സിജോ ചിറ്റിലപ്പിള്ളി, അപകടത്തിന്റെ ദൃശ്യം 
Kerala

Mannuthy Accident: 'ഓടല്ലേടാ...; പൂച്ചക്കുട്ടിയെ രക്ഷിക്കാന്‍ വിലയായി നല്‍കിയത് സ്വന്തം ജീവന്‍, നൊമ്പരമായി സിജോ- വിഡിയോ

പൂച്ചക്കുട്ടിയെ രക്ഷിക്കുക എന്ന ഒറ്റ ചിന്തയില്‍ വണ്ടികള്‍ വരുന്നുണ്ടോ എന്ന് പോലും നോക്കാതെ റോഡ് മുറിച്ച് കിടക്കാന്‍ ഓടിയതാണ് തൃശൂര്‍ മണ്ണുത്തിയില്‍ യുവാവിന്റെ ജീവനെടുത്തത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പൂച്ചക്കുട്ടിയെ രക്ഷിക്കുക എന്ന ഒറ്റ ചിന്തയില്‍ വണ്ടികള്‍ വരുന്നുണ്ടോ എന്ന് പോലും നോക്കാതെ റോഡ് മുറിച്ച് കിടക്കാന്‍ ഓടിയതാണ് തൃശൂര്‍ മണ്ണുത്തിയില്‍ യുവാവിന്റെ ജീവനെടുത്തത്. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളിയുടെ (42) മരണം നാടിന് തന്നെ നൊമ്പരമായിരിക്കുകയാണ്. പൂച്ചക്കുട്ടിയെ രക്ഷിക്കാനോടിയപ്പോള്‍ 'ഓടല്ലേടാ' എന്നു റോഡിന് വശത്തുനിന്നവര്‍ വിളിച്ചുപറഞ്ഞെങ്കിലും സിജോ റോഡ് മുറിച്ചുകടക്കുകയായിരുന്നു. സിജോ ചെന്നപ്പോഴേക്കും പൂച്ച റോഡില്‍നിന്നു മാറിയിരുന്നു. എന്നാല്‍ അതിവേഗത്തില്‍ വന്ന വാഹനം സിജോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിജോ, നടുറോഡില്‍ പൂച്ച കിടക്കുന്നത് കണ്ടപ്പോള്‍ ഒരു വശത്ത് ബൈക്ക് നിര്‍ത്തി പൂച്ചയ്ക്കടുത്തേക്ക് ഓടി. എന്നാല്‍ എതിരെ വന്ന ലോറി സിജോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിജോയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രിയങ്കരനായ സിജോയുടെ ദാരുണാന്ത്യം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. വീട്ടില്‍നിന്നു വെറും 100 മീറ്റര്‍ മാത്രം ദൂരമുള്ള ജങ്ഷനിലാണ് സിജോയ്ക്ക് അപകടം സംഭവിച്ചത്. സിജോ വലിയ മൃഗസ്‌നേഹിയാണെന്നും വീട്ടിലും ഒരുപാട് വളര്‍ത്തു മൃഗങ്ങളുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

സഞ്ജുവിനെ ഞങ്ങൾക്ക് വിശ്വാസമാണ്, അയാൾ തിരിച്ചു വരും: ഇന്ത്യൻ ബാറ്റിങ് കോച്ച്

'മുള്‍ച്ചെടിയും കമ്പിവേലിയും ചുറ്റി നടന്നവര്‍ ഇത് കാണണം'; ട്രെയിനില്‍ വിദ്യാര്‍ത്ഥി നേരിട്ട ദുരനുഭവവുമായി റെന; നടുക്കുന്ന വിഡിയോ

അപ്പുറത്ത് ശ്രീനിയുണ്ടെന്ന് സങ്കല്‍പ്പിച്ചാണ് ഞാനെഴുതുന്നത്; എന്റെ ഗുരുനാഥന്‍, ജീവിതത്തില്‍ നിന്നും ഒരിക്കലും മായില്ല; ഉള്ളുപിടഞ്ഞ് സത്യന്‍ അന്തിക്കാട്

'ഡെലൂലു സ്നേ​ഹിച്ചത് പ്രഭേന്ദുവിനെ തന്നെയല്ലേ ?' നിവിൻ- അജു കോമ്പോ സൂപ്പർ; ഒടിടിയിലും കയ്യടി നേടി 'സർവ്വം മായ'

SCROLL FOR NEXT