ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ മിനി ലോറി ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍  
Kerala

ആതവനാട് അപകടം: ലോറിക്കുള്ളില്‍ കുടുങ്ങിക്കിടന്ന ക്ലീനര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ മിനി ലോറിയില്‍ കുടുങ്ങിക്കിടന്ന ക്ലീനര്‍ മരിച്ചു. മലപ്പുറം മേല്‍മുറി സ്വദേശി മുസ്തഫയാണ് മരിച്ചത്. അപകടം നടന്ന് ഏഴു മണിക്കൂറിനു ശേഷമാണ് ലോറി ഉയര്‍ത്താനായത്. മൂന്നു തവണ പരാജയപ്പെട്ട ശേഷമാണ് ലോറി ഉയര്‍ത്തിയത്. മുസ്തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിലായിരുന്നു. ക്യാബിന്‍ വെട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അപകടത്തില്‍ ലോറി ഡ്രൈവര്‍ ആയ ചട്ടിപ്പറമ്പ് സ്വദേശി ജാഫറിനെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയാണ് മിനിലോറി ആതവനാട് ഊരോത്ത് പള്ളിയാലിലെ ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. പലചരക്കുമായി പോകുന്നതിനിടെയാണ് ലോറി ക്വാറിയിലേക്ക് വീണത്. അതുവഴി പോകുകയായിരുന്ന വിദ്യാര്‍ഥിയാണ് അപകടം ആദ്യം കണ്ടത്. പിന്നീട് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ലോറി പൂര്‍ണമായും മുങ്ങിയ നിലയിലായിരുന്നു.

ക്വാറിക്ക് സമീപം യാതൊരുവിധ സുരക്ഷാ ഭിത്തിയും സ്ഥാപിച്ചിട്ടില്ലെന്നും ഇത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മുന്‍പും ഈ പ്രദേശത്ത് സമാനമായ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.

Athavanad accident: Cleaner trapped inside lorry dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളിലെ എസ്‌ഐആര്‍: ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ സുപ്രീംകോടതി

കടവടിയാറില്‍ നിന്ന് തുടങ്ങിയ രാജകീയ യാത്ര; മലയാളിയുടെ സ്വന്തം 'ആനവണ്ടി'ക്ക് 88-ാം പിറന്നാള്‍

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരം പ്രതിസന്ധിയില്‍? ഇരട്ടി തുക ആവശ്യപ്പെട്ട് ജിസിഡിഎ

സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ/ ബിസിനസ് പ്രമോഷൻ ഓഫീസർ ഒഴിവുകൾ, ബിരുദധാരികൾക്ക് അവസരം

പകല്‍ സമയത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ, രാത്രിയില്‍ 'മാഡം സെഹര്‍'; ബിഷ്‌ണോയി ഗ്യാങിലെ പ്രധാന കണ്ണി

SCROLL FOR NEXT