ബേക്കറി ഉടമയെ പൊലീസ് മർദ്ദിക്കുന്നു/ വീഡിയോ ദൃശ്യത്തിൽ നിന്ന് 
Kerala

നെടുമ്പാശ്ശേരിയിൽ ബേക്കറി ഉടമയ്ക്ക് നേരെ അതിക്രമം: എസ്ഐക്ക് സസ്പെൻഷൻ

വൈദ്യപരിശോധനയിൽ എസ്ഐ സുനിൽ കുമാർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിൽ ബേക്കറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. ആലുവ ട്രാഫിക് സ്റ്റേഷനിലെ  എസ്ഐ സുനിൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടിക്കിടെ മദ്യപിച്ചതിനാണ് നടപടി. 

വൈദ്യപരിശോധനയിൽ എസ്ഐ സുനിൽ കുമാർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർക്കും സിപിഒക്കുമെതിരെ വകുപ്പു തല അന്വേഷണത്തിനും ആലുവ റൂറൽ എസ്പി വിവേക് കുമാർ ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് വാഹനത്തിൽ മദ്യക്കുപ്പി കണ്ടെത്തിയിട്ടില്ലെന്നും എസ്പി പറഞ്ഞു. 

ഇന്നലെ രാത്രി 9 മണിയോടെ നെടുമ്പാശ്ശേരി കരിയാട് കവലയിലാണ് സംഭവമുണ്ടായത്. കോഴിപ്പാട്ട് കൂൾ ബാർ അടച്ചുകൊണ്ടിരിക്കുന്നതിനിടെ എത്തിയ എസ്ഐ കുടുംബത്തെ ക്രൂരമായി മർദിക്കുകയായിരുന്നു. 

കടയുടമ കുഞ്ഞുമോൻ, ഭാര്യ എൽബി, പത്തു വയസുകാരിയായ മകൾ, കടയിലെ സഹായി ബൈജു. അവിടെയുണ്ടായിരുന്ന പിജെ ജോണി എന്നിവരെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. കുഞ്ഞുമോനും മകൾക്കും ബൈജുവിനും പരുക്കേറ്റു. തുടർന്ന് ഇവർ അങ്കമാലി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT