Awareness campaign has paid off; the number of home births in the state has decreased, according to the Health Department's figures 
Kerala

ബോധവല്‍ക്കരണം ഫലം കണ്ടു; സംസ്ഥാനത്ത് വീട്ടുപ്രസവങ്ങളുടെ എണ്ണം കുറഞ്ഞു, ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ ഇങ്ങനെ

ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് നല്‍കിയ വിവരാവകാശ അപേക്ഷയിലെ മറുപടിയില്‍ 2019 മുതല്‍ 2026 ജനുവരി വരെ 3369 വീട്ട് പ്രസവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതായി വ്യക്തമാക്കുന്നു. 2025 ജനുവരി മുതല്‍ 2026 ജനുവരി വരെ 202 വീട്ട് പ്രസവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളെ അഅപേക്ഷിച്ച് സംസ്ഥാനത്ത് വീടുകളില്‍ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനുവരി വരെ നടന്നത് 202 പ്രസവങ്ങളാണ്. അതില്‍ 9 കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമായി. കഴിഞ്ഞ ഒരു മാസത്തില്‍ നടന്ന 14 വീട്ട് പ്രസവങ്ങളില്‍ മൂന്ന് നവജാത ശിശുക്കള്‍ മരിച്ചു. ആരോഗ്യവകുപ്പിന്റെ കണക്കുകളാണിത്.

സംസ്ഥാനത്ത് കഴിഞ്ഞ ജനുവരിയില്‍ 14 വീട്ട് പ്രസവങ്ങള്‍ നടന്നതായി ആരോഗ്യ വകുപ്പിന്റെ കണക്ക് പുറത്ത് വരുമ്പോള്‍ പ്രസ്തുത കാലയളവില്‍ മൂന്ന് നവജാത ശിശുക്കള്‍ മരണപ്പെട്ടു. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. കുളത്തൂര്‍ ജയ്സിങിന് ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് നല്‍കിയ വിവരാവകാശ അപേക്ഷയിലെ മറുപടിയില്‍ 2019 മുതല്‍ 2026 ജനുവരി വരെ 3369 വീട്ട് പ്രസവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതായി വ്യക്തമാക്കുന്നു. 2025 ജനുവരി മുതല്‍ 2026 ജനുവരി വരെ 202 വീട്ട് പ്രസവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. പ്രസ്തുത കാലയളവില്‍ തിരുവനന്തപുരം - 20, കൊല്ലം - 8, പത്തനംതിട്ട - 2, ആലപ്പുഴ - 8, കോട്ടയം - 3, ഇടുക്കി - 27, എറണാകുളം - 16, തൃശൂര്‍ - 10, പാലക്കാട് - 15, മലപ്പുറം - 50, കോഴിക്കോട് - 11, വയനാട് - 17, കണ്ണൂര്‍ - 10, കാസര്‍ഗോഡ് - 4 വീട്ട് പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും വിവരാവകാശ മറുപടിയില്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. 2025 ജനുവരി മുതല്‍ 2026 ജനുവരി വരെ വീട്ട് പ്രസവങ്ങളില്‍ 9 നവജാത ശിശുക്കള്‍ മരണപ്പെട്ടതായും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2019-20 കാലയളവില്‍ സംസ്ഥാനത്ത് 467, 2020-21-ല്‍ 576, 2021-22-ല്‍ 586, 2022-23-ല്‍ 584, 2023-24-ല്‍ 526, 2024-25-ല്‍ 428, 2025 ജനുവരി മുതല്‍ ഡിസംബര്‍ വരെ 188, 2026 ജനുവരിയില്‍ മാത്രം 14 എന്നിങ്ങനെയാണ് വീട്ട് പ്രസവ കണക്കുകള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

2021-22-ല്‍ 1, 2022-23-ല്‍ 4, 2023-24-ല്‍ 4, 2024-25-ല്‍ 12, 2025 ജനുവരി മുതല്‍ ഡിസംബര്‍ വരെ 6, 2026 ജനുവരി മാത്രം 3 നവജാത ശിശുക്കള്‍ വീട്ട് പ്രസവത്തില്‍ മരിച്ചതായും അഡ്വ. കുളത്തൂര്‍ ജയ്സിങിന് ലഭിച്ച വിവരാവകാശ മറുപടിയില്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ് വീട്ട് പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2019-20-ല്‍ 193, 2020-21-ല്‍ 258, 2021-22-ല്‍ 271, 2022-23-ല്‍ 266, 2023-24-ല്‍ 252, 2024-25-ല്‍ 191, 2025 ജനുവരി മുതല്‍ ഡിസംബര്‍ വരെ 44, 2026 ജനുവരിയില്‍ മാത്രം 6 എന്നിങ്ങനെയാണ് മലപ്പുറത്തെ വീട്ട് പ്രസവ കണക്കുകള്‍.

മുന്‍ വര്‍ഷത്തേക്കാള്‍ വീട്ട് പ്രസവങ്ങളുടെ എണ്ണം കുറയ്ക്കുവാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്ന് വീട്ട് പ്രസവങ്ങള്‍ നിരുത്സാഹപ്പെടുത്തുവാന്‍ ഹൈക്കോടതി മുഖേന നിയമ പോരാട്ടം തുടരുന്ന മലപ്പുറം താനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. കെ. പ്രതിഭ പ്രതികരിച്ചു. വീട്ട് പ്രസവങ്ങള്‍ക്ക് എതിരെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ വര്‍ഷം സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് ഡോ. കെ. പ്രതിഭ ചീഫ് സെക്രെട്ടറിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

Awareness campaign has paid off; the number of home births in the state has decreased, according to the Health Department's figures

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഞ്ച് മന്ത്രിമാര്‍ വിജയിക്കും; കോഴിക്കോട് കനത്ത നഷ്ടമുണ്ടാകാം; വിജയ സാധ്യത പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

'നിങ്ങളാണ് എന്റെ ഭാഗ്യം'; സെഞ്ച്വറിക്ക് പിന്നാലെ രവി ശാസ്ത്രിയോട് പ്രത്യക അഭ്യര്‍ഥനയുമായി സഞ്ജു

'കുറവുകളുണ്ടായത് പാകിസ്ഥാന്റെ ഭാഗത്തല്ല', നിരാശയോടെ മടങ്ങുന്നുവെന്ന് ജെ ഡി വാന്‍സ് ; ഇറാന്‍-യുഎസ് സമാധാന ചര്‍ച്ച പരാജയം

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും; റിപ്പോര്‍ട്ട്

'ഈ ഘാതകന്മാരുടെ ഇടയിലേക്കാണല്ലോ ഞങ്ങളുടെ കുട്ടിയെ വിട്ടുകൊടുത്തത്', നിതിന്‍ രാജ് നേരിട്ടത് കൊടിയ പീഡനമെന്ന് ബന്ധുക്കള്‍; സംസ്‌കാരം ഇന്ന്

SCROLL FOR NEXT