ബെവ്കോ ഔട്ട്ലെറ്റ്, ടിവി ദൃശ്യം 
Kerala

പണം ചെലവിട്ടത് ഓണ്‍ലൈന്‍ റമ്മിയില്‍; അരവിന്ദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ബെവ്കോയില്‍ നിന്ന് പണം തട്ടിയതില്‍ നിര്‍ണായക കണ്ടെത്തല്‍

അരവിന്ദ് തട്ടിയെടുത്ത ലക്ഷങ്ങങ്ങളില്‍ ഭൂരിഭാഗവും പോയത് ഓണ്‍ലൈന്‍ റമ്മി കളിക്കെന്ന് പൊലീസ് കണ്ടെത്തി.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കൂടല്‍ ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാരന്‍ 81.6 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. പ്രതിയായ അരവിന്ദ് തട്ടിയെടുത്ത ലക്ഷങ്ങങ്ങളില്‍ ഭൂരിഭാഗവും പോയത് ഓണ്‍ലൈന്‍ റമ്മി കളിക്കെന്ന് പൊലീസ് കണ്ടെത്തി. അരവിന്ദിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. ഇനി അക്കൗണ്ടുകളില്‍ ബാക്കിയുളളത് 22.5 ലക്ഷം മാത്രമാണെന്നും പൊലീസ് പറഞ്ഞു.

യശ്വന്ത്പൂര്‍ സ്വദേശികളായ രണ്ട് പേരുടെ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി അരവിന്ദിനെ കാണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചില്ലറ വില്‍പനശാല മാനേജറുടെ പരാതിയില്‍ കൊല്ലം ശൂരനാട് സ്വദേശി അരവിന്ദിനെ പ്രതിയാക്കി കൂടല്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു. 

2023 ജൂണ്‍ മുതല്‍ ആറ് മാസം കൊണ്ടാണ് ഇയാള്‍ ഇത്രയും വലിയ തുക തട്ടിയെടുത്തത്. ബേങ്കില്‍ അടക്കാന്‍ കൊടുത്തയച്ച പണമാണ് തിരിമറി നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

SCROLL FOR NEXT