ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍നിന്ന്/ട്വിറ്റര്‍ 
Kerala

ലീഗിന്റെയും ജമാഅത്തിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാൽ ചെറുക്കും: ബിജെപി

ഒബിസി സംവരണം മതപരമാക്കാൻ അനുവദിക്കില്ല; ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി ബിജെപിയുടെ 13 ഇന കേരള അജണ്ട

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടി അക്കൗണ്ട് തുറന്നതിന് പിന്നാലെ, വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ 13 ഇന രാഷ്ട്രീയ അജണ്ട പ്രഖ്യാപിച്ച് ബിജെപി. ഹിന്ദു പിന്നാക്ക സമുദായങ്ങളെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കുന്നതിനൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള സമീപനത്തിൽ തന്ത്രപരമായ മാറ്റങ്ങൾ വരുത്താനും ശനിയാഴ്ച ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ നിർണ്ണായക രാഷ്ട്രീയ പ്രമേയം അംഗീകരിച്ചത്.

മതസംവരണത്തിനെതിരെ പരസ്യ പോരാട്ടം

പിന്നാക്ക വിഭാഗങ്ങൾക്കുള്ള ഒബിസി സംവരണം യാതൊരു കാരണവശാലും മതപരമായ സംവരണമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കുന്നു. ഒബിസി സംവരണത്തിന്റെ മറവിൽ ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗത്തിന് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നുമാണ് പാർട്ടിയുടെ വാദം. സംവരണ ആനുകൂല്യങ്ങൾ പൂർണ്ണമായും ഒബിസി, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കും (EWS) മാത്രമായി പരിമിതപ്പെടുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. മുസ്‌ലിം ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി സംസ്ഥാന സർക്കാർ പ്രീണന രാഷ്ട്രീയം തുടർന്നാൽ അതിനെ ശക്തമായി ചെറുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്തവ സമുദായവുമായി അടുക്കാൻ പാർട്ടി ശ്രമിച്ചിരുന്നെങ്കിലും പുതിയ അജണ്ടയിൽ സഭാ നേതൃത്വവുമായി ഔദ്യോഗികമായി ചർച്ചകൾ നടത്തുന്നതിനെക്കുറിച്ച് പരാമർശമില്ല. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനെതിരെ (FCRA) കത്തോലിക്കാ സഭ കടുത്ത നിലപാടെടുത്തത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതാണ് സഭാ നേതൃത്വവുമായുള്ള ഔദ്യോഗിക ചർച്ചകളിൽ നിന്ന് താല്കാലികമായി മാറിനിൽക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്. എങ്കിലും ജില്ലാ തലങ്ങളിൽ ക്രൈസ്തവ പ്രാതിനിധ്യം തുടരുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കായ ഈഴവ വിഭാഗത്തെ കൂടുതൽ സ്വാധീനിക്കാൻ ഈ ഒബിസി അജണ്ട സഹായിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

ശബരിമല വിഷയവും ക്ഷേത്ര സ്വത്ത് ഓഡിറ്റിങ്ങും

പ്രത്യയശാസ്ത്രപരമായ നിലപാടുകൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ശബരിമല വിഷയം ബിജെപി വീണ്ടും മുന്നോട്ട് വെക്കുന്നുണ്ട്. ശബരിമലയിലെ സ്വർണ്ണ കൊള്ളയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും, മുൻപ് നടന്ന സ്ത്രീപ്രവേശന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എടുത്ത മുഴുവൻ കേസുകളും സർക്കാർ പിൻവലിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. ഇതിനുപുറമെ, സംസ്ഥാനത്തെ മുഴുവൻ ക്ഷേത്രങ്ങളുടെയും സ്വത്തുക്കളും ആസ്തികളും കൃത്യമായി ഓഡിറ്റ് ചെയ്യണമെന്ന ആവശ്യവും ബിജെപി ഉയർത്തുന്നുണ്ട്. കലാലയങ്ങളിൽ മതമൗലികവാദ-തീവ്രവാദ സംഘടനകളുടെയും ലഹരിമാഫിയയുടെയും സ്വാധീനത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

എൽഡിഎഫിനും യുഡിഎഫിനും ബദലായി കേരളത്തിൽ ഇപ്പോൾ 'മൂന്നാം ബദൽ' ശക്തമായി ഉയർന്നുവന്നിട്ടുണ്ടെന്ന് ബിജെപി അവകാശപ്പെട്ടു. നിയമസഭയ്ക്കുള്ളിൽ യഥാർത്ഥ ജനകീയ പ്രതിപക്ഷമായി എൻഡിഎ പ്രവർത്തിക്കും. ഇത്തവണ മൂന്ന് സീറ്റുകൾ നേടുകയും ആറ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്ത മുന്നണിക്ക് ഏകദേശം 30 ലക്ഷത്തോളം വോട്ടുകൾ ലഭിച്ചിട്ടുണ്ട്.

എന്നാൽ വോട്ട് വിഹിതത്തിൽ വലിയൊരു വർദ്ധനവ് രേഖപ്പെടുത്താൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. 2021-ൽ 11.30 ശതമാനമായിരുന്ന വോട്ട് വിഹിതം ഇത്തവണ നേരിയ വർദ്ധനവോടെ 11.42 ശതമാനത്തിൽ മാത്രമാണ് എത്തിയത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ 16.68 ശതമാനവും തദ്ദേശ തെരഞ്ഞെടുപ്പിലെ 14.6 ശതമാനവും വോട്ട് വിഹിതവുമായി താരതമ്യം ചെയ്യുമ്പോൾ, നിയമസഭയിൽ ലക്ഷ്യമിട്ട 20 ശതമാനത്തിലേക്ക് എത്താൻ ബിജെപിക്ക് സാധിച്ചിട്ടില്ല

Following its historic victory in three seats during the recent Kerala Assembly elections, the BJP has unveiled a 13-point political agenda focused heavily on consolidating Hindu backward communities (OBCs) and challenging religion-based reservations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാറില്‍ ഗര്‍ഭിണി വെന്ത് മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം, കാറിന് തീപിടിച്ചതെങ്ങനെ?അന്വേഷണം

സത്യപ്രതിജ്ഞ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതി; ലോക്ഭവന്‍ നിര്‍ദേശം

VD Satheesan Cabinet Live: കോണ്‍ഗ്രസിലും ടേം വ്യവസ്ഥ

ഈ ശീലങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തും

എം ജി സർവകലാശാലയിൽ ഒഴിവ്, സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തിക; നിയമനം അഭിമുഖത്തിലൂടെ

SCROLL FOR NEXT