പി വി അന്‍വര്‍  
Kerala

കള്ളപ്പണ ഇടപാട് കേസ്: പി വി അന്‍വറിനെതിരെ തെളിവില്ല, ഇഡിയുടെ ക്ലീന്‍ ചിറ്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ എംഎല്‍എയും ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പി വി അന്‍വറിന് സാമ്പത്തിക തട്ടിപ്പുകേസില്‍ ഇഡിയുടെ ക്ലീന്‍ ചിറ്റ്. കര്‍ണാടകയിലെ ക്രഷര്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടിയെന്ന കേസിലാണ് ഇഡിയുടെ റിപ്പോര്‍ട്ട്. കലൂര്‍ പിഎംഎല്‍എ കോടതിയില്‍ കേസില്‍ തെളിവില്ലെന്ന റിപ്പോര്‍ട്ട് ഇഡി സമര്‍പ്പിച്ചു.

മലപ്പുറത്തെ വ്യവസായിയാണ് പി.വി അന്‍വറിനെതിരെ പരാതി ഉന്നയിച്ചത്. കര്‍ണാടക ബല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തു പ്രവാസി എന്‍ജിനീയറില്‍ നിന്നു 50 ലക്ഷം രൂപ വാങ്ങി ലാഭ വിഹിതം നല്‍കാതെ വഞ്ചിച്ചെന്നാണു കേസ്. പരാതിയില്‍ ബംഗളൂരു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കള്ളപ്പണ ഇടപാടുകളിലെ പരിശോധനയിലേക്ക് ഇഡി കടന്നത്.

കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി 2021 ലാണ് ഇഡി ഇസിഐആര്‍ രജിസ്റ്റ്ര്‍ ചെയ്തത്. പിന്നീട് അന്വേഷണത്തിന്റെ ഭാഗമായി അന്‍വറിനെ പലതവണ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വറിനെതിരെ യാതൊരു വിധ തെളിവുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം വായ്പാ തട്ടിപ്പു കേസില്‍ അന്‍വറിനെതിരായ ഇഡി അന്വേഷണം നടക്കുന്നുണ്ട്.

Black money transaction case: No evidence against PV Anwar, ED gives clean chit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ പിണറായിക്ക് ധൈര്യമുണ്ടോ?; യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി: വിഡി സതീശൻ

കസേരയില്‍ വെറും 44 ദിവസം! ടോട്ടനം ട്യുഡറിനേയും പുറത്താക്കി; രക്ഷിക്കാന്‍ സെര്‍ബി?

നാഷണൽ അറ്റ്മോസ്ഫെറിക് റിസർച്ച് ലബോറട്ടറിയിൽ സയന്റിസ്റ്റ്/എൻജിനീയർ, ജൂനിയർറിസർച്ച് ഫെലോ നിയമനം. 15 ഒഴിവുകൾ; ഏപ്രിൽ 27 വരെ അപേക്ഷിക്കാം

'ഈശ്വരാ, സ്വന്തം അച്ഛനെ തിരിച്ചറിയാത്തവര്‍ ആണല്ലോ...'; മുസ്ലിം മതം മാറിയ ആദ്യത്തെയാളല്ല ഞാന്‍: ലക്ഷ്മി പ്രിയ

'കരുണാകരന് സ്മാരകം പണിയാൻ 50 കോടിയിലേറെ പിരിച്ചു; 16 വർഷമായി ഒരു ഇഷ്ടിക കഷ്ണം പോലും അവിടെയില്ല'

SCROLL FOR NEXT