മര്‍ദ്ദനമേറ്റ് മരിച്ച മൂന്നരവയസുകാരന്‍/ടെലിവിഷന്‍ ചിത്രം 
Kerala

മൂന്നരവയസുകാരന്റെ ഹൃദയത്തിലും തലച്ചോറിലും ചതവും മുറിവുകളും; മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സംഭവത്തിനു പിന്നാലെ മുങ്ങിയ രണ്ടാനച്ഛന്‍ അര്‍മാനെ പൊലീസ് പാലക്കാടുനിന്ന് അറസ്റ്റ് ചെയ്തു. 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തിരൂരില്‍ മൂന്നര വയസുകാരന്‍ ഷെയ്ക്ക് സിറാജ് മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച മൂന്നരവയസുകാരന്റെ ഹൃദയത്തിലും തലച്ചോറിലും മറ്റ് ആന്തരിക അവയവങ്ങളിലും ചതവും മുറിവുകളും കണ്ടെത്തി. രണ്ടാനച്ഛന്‍ അര്‍മാനാണു മര്‍ദിച്ചതെന്ന് അമ്മ മുംതാസ് ബീഗം മൊഴി നല്‍കിയിരുന്നു. സംഭവത്തിനു പിന്നാലെ മുങ്ങിയ രണ്ടാനച്ഛന്‍ അര്‍മാനെ പൊലീസ് പാലക്കാടുനിന്ന് അറസ്റ്റ് ചെയ്തു. 

സിറാജിന്റെ ഹൃദയത്തിലും ഇരു വൃക്കകളിലും ചതവിനൊപ്പം മുറിവുകളുമുണ്ട്. തലയിലും ദേഹത്തും ചവിട്ടും മര്‍ദനവുമേറ്റെന്നാണു നിഗമനം. ഷെയ്ക്ക് സിറാജിനെ പ്രവേശിപിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു സംശയം തോന്നിയതോടെയാണ് അര്‍മാന്‍ സ്ഥലത്തുനിന്നു മുങ്ങിയത്. പ്രതിയെ തിരൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. മുംതാസ് ബീഗവും പൊലീസിന്റെ കസ്റ്റഡിയിലാണ്.

ബംഗാളില്‍ നിന്നെത്തിയതാണ് ഷെയ്ക്ക് സിറാജിന്റെ കുടുംബം. ചെമ്പ്ര ഇല്ലപ്പാടത്തെ വാടക ക്വാര്‍ട്ടേഴ്‌സിലാണു താമസിക്കുന്നത്. പത്തു ദിവസം മുന്‍പാണ് ഇവിടെ താമസം ആരംഭിച്ചത്. ഷെയ്ക്ക് സിറാജിന്റെ പിതാവ്, മുംതാസ് ബീഗവുമായുളള വിവാഹ ബന്ധം വേര്‍പെടുത്തിയതോടെയാണ് അര്‍മാനുമായുള്ള പുനര്‍വിവാഹം നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT