കൊച്ചി; വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളികാമറ വച്ച് മോൻസൻ മാവുങ്കൽ ദൃശ്യങ്ങൾ പകർത്തിയിരുന്നതായി മൊഴി. മോൻസനെതിരെ പീഡന പരാതി നൽകിയ യുവതിയാണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഉന്നതർ പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് മോന്‍സനെതിരെ മൗനം പാലിക്കുന്നതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.
കാമറയിൽ ഉന്നതരും പെട്ടു
മോൻസൻ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിലാണ് ചികിത്സാകേന്ദ്രമുണ്ടായിരുന്നത്. സൗന്ദര്യ വർധക ചികിത്സയും മസാജിങ്ങുമാണ് ഇവിടെ നടന്നിരുന്നത്. ഈ ചികിത്സാ കേന്ദ്രത്തിനുള്ളിൽ ഒളിക്യാമറ ഘടിപ്പിച്ചിരുന്നതായാണ് പെൺകുട്ടി പറയുന്നത്. മോൻസന്റെ ചികിത്സതേടി എത്തിയവർ പലരും ക്യാമറയിൽ പെട്ടിട്ടുണ്ട്. ഇതിൽ ഉന്നതരും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. മോൻസൻ കൊടികൾ തിരിച്ചു നൽകാൻ ഉള്ള പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് പരാതിനൽകാത്തത്. മസാജ് സെന്ററിൽ പരിശോധനനടത്തിയ ക്രൈംബ്രാഞ്ച് സംഘം നിരവധി സാധനങ്ങൾ പിടിച്ചെടുത്തു. ഫോറൻസിക്ക് വിഭാഗവും പരിശോധനയ്ക്ക് എത്തി.
മോൻസനെതിരെ പോക്സോ കേസ്
പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് മോൻസനെതിരെ പീഡന പരാതി ഉയർന്നത്. തുടര്‍ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. 2019 ല്‍ വൈലോപ്പിള്ളി നഗറിലുള്ള മോന്‍സന്റെ വീട്ടില്‍ വെച്ചും കൊച്ചിയിലുള്ള വീട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. തുടർന്ന് മോൻസനെതിരെ പോക്സോ കേസ് ചുമത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates