പ്രതീകാത്മക ചിത്രം 
Kerala

സ്റ്റെപ്പിനി ടയറിന് വ്യത്യസ്ത വലിപ്പം; വാഹന നിർമാതാവും ഡീലറും 20,000 രൂപ നഷ്ടപരിഹാരം നൽകണം 

സ്റ്റെപ്പിനി ടയറിന് വ്യത്യസ്ത വലിപ്പം; വാഹന നിർമാതാവും ഡീലറും 20,000 രൂപ നഷ്ടപരിഹാരം നൽകണം 

സമകാലിക മലയാളം ഡെസ്ക്

കാസർക്കോട്: പുതിയ കാർ വാങ്ങിയപ്പോൾ സ്റ്റെപ്പിനിയായി നൽകിയ ചക്രത്തിന് വ്യത്യസ്ത വലുപ്പമായതിന് പരാതിക്കാരന് വാഹന നിർമാതാവും ഡീലറും ചേർന്ന് 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നൽകാൻ വിധി. കാസർകോട് ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. കുറ്റിക്കോൽ ഞെരുവിലെ സി മാധവൻ നൽകിയ പരാതിയിലാണ് വിധി. 

കാറിൽ ഘടിപ്പിച്ചിരുന്ന നാല് ചക്രങ്ങളെക്കാൾ വ്യാസം കുറഞ്ഞതായിരുന്നു അധികമായി നൽകിയ ചക്രം. വ്യത്യസ്ത വലുപ്പത്തിലുള്ള ചക്രങ്ങൾ വാഹനത്തിന്റെ നിയന്ത്രണം കുറയ്ക്കുമെന്നും അടുത്ത് വർക്ക്ഷോപ്പ് ഇല്ലെങ്കിൽ സ്റ്റെപ്പിനി ചക്രം കൊണ്ട് പ്രയോജനമില്ലാത്ത സാഹചര്യമുണ്ടാവുമെന്നും ഉപഭോക്തൃ ഫോറം വ്യക്തമാക്കി. 

വാഹന വിലയിൽ സ്റ്റെപ്പിനി ചക്രത്തിന്റെ വില കൂടി ഉൾപ്പെടുമെന്നും മോട്ടോർ വാഹനചട്ട പ്രകാരം ഇത് നൽകാൻ ബന്ധപ്പെട്ടവർ ബാധ്യസ്ഥരാണെന്നും കെ കൃഷ്ണൻ അധ്യക്ഷനായ ഫോറം വിധിച്ചു. സ്റ്റെപ്പിനി ചക്രം നൽകുന്നത് അടിയന്തര ഘട്ടത്തിൽ അടുത്ത വർക്ക്ഷോപ്പു വരെ എത്താനാണ് എന്നായിരുന്നു വാഹന നിർമാതാവിന്റെയും വിൽപ്പനക്കാരന്റേയും വാദം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT