ഫയല്‍ ചിത്രം 
Kerala

ഭൂമി ഇടപാട് : കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് കനത്ത തിരിച്ചടി ; വിചാരണ നേരിടണമെന്ന് ഹൈക്കോടതി ; ആറു ഹര്‍ജികളും തള്ളി

ഭൂമിയിടപാട് കേസില്‍ ആലഞ്ചേരി വിചാരണ നേരിടണമെന്ന കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിവാദമായ സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കനത്ത തിരിച്ചടി. കര്‍ദിനാള്‍ ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചു. ആലഞ്ചേരി നല്‍കിയ ആറു ഹര്‍ജികളും കോടതി തള്ളി. വിചാരണ നേരിടണമെന്ന കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. 

ഭൂമി ഇടപാടു കേസില്‍ വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ ആലഞ്ചേരി ഹൈക്കോടതിയെ സമീപിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി,അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു കീഴ്‌കോടതി ഉത്തരവ്. 

തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് കര്‍ദിനാള്‍ ആലഞ്ചേരി നേരത്തെ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സെഷന്‍സ് കോടതിയും ഹര്‍ജി തള്ളുകയും മജിസ്‌ട്രേറ്റ് കോടതി വിധി ശരിവെക്കുകയുമായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനടുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് കേസ്. 

ഭൂമി വില്‍പ്പന സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണെന്നാണ് ആരോപണം ഉയര്‍ന്നത്. ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് വീഴ്ച സംഭവിച്ചുവെന്ന് സഭ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT