പ്രതീകാത്മക ചിത്രം 
Kerala

കശുവണ്ടിപ്പരിപ്പ് ഇല്ല, പകരം ഓണക്കിറ്റിൽ പുളിയോ കായമോ  

50 ഗ്രാം കായം, 250 ഗ്രാം പുളി, ഒരു കിലോ ആട്ട, ഒരു കിലോ പഞ്ചസാര എന്നിവയിൽ ഏതെങ്കിലും ഉൾപ്പെടുത്താനാണ് നിർദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കശുവണ്ടിപ്പരിപ്പ് ലഭിക്കാതെ വന്നതോടെ ഓണക്കിറ്റിൽ പുളിയോ കായമോ ഉൾപ്പെടുത്താൻ നിർദേശം. കിറ്റിൽ 50 ​ഗ്രാം കശുവണ്ടിപ്പരിപ്പാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കശുവണ്ടിപ്പരിപ്പിന്റെ ദൗർലഭ്യം മൂലം 50 ഗ്രാം കായം/കായപ്പൊടി, 250 ഗ്രാം ശബരി പുളി, ഒരു കിലോഗ്രാം ശബരി ആട്ട, ഒരു കിലോഗ്രാം പഞ്ചസാര എന്നിവയിൽ ഏതെങ്കിലും ഉൾപ്പെടുത്താനാണ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് സപ്ലൈകോ മാനേജിങ് ഡയറക്ടർ മേഖലാ ഡിപ്പോ മാനേജർമാർക്കു നിർദേശം നൽകി.

കശുവണ്ടിപ്പരിപ്പ് ലഭിക്കാത്തതുമൂലം കിറ്റ് റേഷൻ കടകളിൽ എത്തിക്കാനാകാത്ത സ്ഥിതി വന്നതിനെതുടർന്നാണ് പുതിയ തീരുമാനം. നേരത്തെ ശർക്കരവരട്ടിയും ഉപ്പേരിയും ടെൻഡറെടുത്ത സ്ഥാപനങ്ങൾ സമയത്തിനു നൽകാതിരുന്നാൽ കുടുംബശ്രീ യൂണിറ്റുകളും സ്വയംസഹായ  സംഘങ്ങളും വഴി ഇവ വാങ്ങാൻ അനുമതി നൽകി. 

ഇന്നലെ വരെ സംസ്ഥാനത്തെ 4.27 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കാണ് കിറ്റ് നൽകിയത്. ഈ മാസം 17ന് മുമ്പായി കിറ്റ് വിതരണം പൂർത്തിയാക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT