പ്രതീകാത്മക ചിത്രം 
Kerala

ട്രിപ്പിള്‍ ലോക്ഡൗണ്‍ മാനദണ്ഡത്തില്‍ മാറ്റം ; പുതിയ ഉത്തരവ്

10  അംഗങ്ങളില്‍ കൂടുതലുള്ള കുടുംബത്തെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടിയ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ കൂടുതല്‍ ചുരുക്കാമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. ഇതനുസരിച്ച് 10  അംഗങ്ങളില്‍ കൂടുതലുള്ള കുടുംബത്തെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കാം. 

നിലവില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് ചെറിയ പ്രദേശങ്ങളിലേക്ക് ചുരുക്കാമെന്നാണ് പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്. ഫ്‌ലാറ്റോ, വ്യവസായസ്ഥാപനമോ, ഏതാനും വീടുകള്‍ മാത്രമോ നിയന്ത്രണം ചുരുക്കുകയും, അതുവഴി വാര്‍ഡ് മൊത്തത്തില്‍ അടച്ചിടുന്നത് ഒഴിവാക്കാമെന്നും ഉത്തരവില്‍ പറയുന്നു. 

കൂട്ടുകുടുംബത്തില്‍ കോവിഡ് രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്താല്‍ ആ കുടുംബത്തെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കാം. 10 ദിവസം കൊണ്ട് 100 മീറ്ററിൽ അഞ്ചു പോസിറ്റീവ് കേസ് വന്നുകഴിഞ്ഞാല്‍ അവിടെ മൈക്രോ കണ്ടെയ്ന്‍മെന്റായി പ്രഖ്യാപിക്കണം. 

100 ല്‍ അഞ്ചില്‍ താഴെ മാത്രമാണ് പോസിറ്റീവ് എങ്കിലും ജില്ലാ അതോറിട്ടിക്ക് സാഹചര്യം വിലയിരുത്തി മൈക്രോ കണ്ടെയ്ന്‍മെന്റ് ആക്കുന്നതില്‍ തീരുമാനമെടുക്കാം. ക്ലസ്റ്റര്‍ ആയി പ്രഖ്യാപിക്കാമെന്നും ഉത്തരവില്‍ പറയുന്നു. അത്തരം പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി രോഗവ്യാപനം നിയന്ത്രണവിധേയമാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT