ടെലിവിഷന്‍ ദൃശ്യം 
Kerala

ബിഷപ്പിന്റെ ചുമതലയുള്ള വൈദികനെ ഇറക്കിവിട്ടു; പാളയം സിഎസ്ഐ പള്ളിക്കു മുന്നിൽ സംഘർഷാവസ്ഥ

ഫാ റോയിസ് മനോജ് വിക്ടറിനെ ഒരു വിഭാ​ഗം ഇറക്കിവിട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാളയം എൽഎംഎസ് സിഎസ്ഐ പള്ളിയിൽ വിശ്വാസികൾ ചേരിതിരിഞ്ഞു പ്രതിഷേധിക്കുന്നു. സിഎസ്ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. പള്ളിക്കു മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പൊലീസ് സംഘം സ്ഥലത്തുണ്ട്.

നിലവിൽ ബിഷപ്പിന്റെ ചുമതല വഹിക്കുന്ന ഫാ റോയിസ് മനോജ് വിക്ടറിനെ ഒരു വിഭാ​ഗം ഇറക്കിവിട്ടു. മുൻ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ടിടി പ്രവീൺ പക്ഷമാണ് ബിഷപ്പിനെ ഇറക്കിവിട്ടത്. ഇതിനെതിരെ ഒരു വിഭാ​ഗം പ്രതിഷേധിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ഇരു പക്ഷവും പരസ്പരം പോർവിളി നടത്തി. പോകരുതെന്നു ആവശ്യപ്പെട്ട് ബിഷപ്പിനെ അനുകൂലിക്കുന്നവർ അദ്ദേഹത്തെ തടഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പഴയ അഡ്മിനിസ്ട്രേറ്റേഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ടു പുതിയ ബിഷപ്പിനു ചുമതല നൽകിയിരുന്നു. ഇതിനെതിരെ പഴയ അഡ്മിനിസ്ട്രേറ്റേഷന്‍ കമ്മിറ്റി സുപ്രീം കോടതിയിൽ പോയി അനുകൂല വിധ സമ്പാ​ദിച്ചു. ഈ വിധിയുമായി എത്തി ഓഫീസിനകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് പ്രതിഷേധം ഉടലെടുത്തത്.

വിധിയുമായി വന്ന സംഘത്തെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടാണ് ബിഷപ്പിനെ അനുകൂലിക്കുന്നവർ എടുത്തത്. ഇതോടെയാണ് സംഘർഷാവസ്ഥയിലേക്ക് നീങ്ങിയത്. അങ്ങനെ ഒരു വിധി ഇല്ലെന്നു ബിഷപ്പിനെ അനുകൂലിക്കുന്നവർ പറയുന്നു. മുൻ ബിഷപ്പ് ധർമരാജ് റസാലത്തിനെതിരേയും പ്രതിഷേധം കനക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

SCROLL FOR NEXT