ബിജെപി പതാക/ ഫയല്‍ ചിത്രം 
Kerala

കോഴ വിവാദത്തിൽ ബിജെപിയിൽ പൊട്ടിത്തെറി, യുവമോർച്ച നേതാക്കൾക്കെതിരെയുള്ള നടപടിക്ക് പിന്നാലെ കൂട്ടരാജി

സുല്‍ത്താന്‍ ബത്തേരിയില്‍ ഉയര്‍ന്ന കോഴ വിവാദത്തെ തുടർന്ന് വയനാട് ജില്ലാ ബിജെപിയില്‍ പൊട്ടിത്തെറി

Author : സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ;  നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ബിജെപിയിൽ കോഴ വിവാദം കത്തുകയാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ ഉയര്‍ന്ന കോഴ വിവാദത്തെ തുടർന്ന് വയനാട് ജില്ലാ ബിജെപിയില്‍ പൊട്ടിത്തെറി. യുവമോർച്ച നേതാക്കൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് നിരവധി ഭാരവാഹികൾ കൂട്ടരാജിവെച്ചു. 

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയ്ക്കലിനും ജില്ലാ കമ്മിറ്റിയും മണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാറിനുമെതിരെയായിരുന്നു നടപടി. അച്ചടക്ക നടപടിയായി ഇവരെ തൽസ്ഥാനത്തു നിന്നു മാറ്റുകയായിരുന്നു. നടപടിക്ക് പിന്നാലെയാണ്‌ കൂട്ടരാജി ഉണ്ടായത്. ബത്തേരി നഗരസഭാ കമ്മിറ്റി ഭാരവാഹികള്‍ രാജിവെച്ചതായും കമ്മിറ്റി പിരിച്ചുവിട്ടതായുമാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിട്ടുള്ളത്. വിവിധ പഞ്ചായത്ത് കമ്മിറ്റികളിലും സമാനമായി കൂട്ടരാജി ഉണ്ടായിട്ടുണ്ട്.

നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ത്തി ദീപു പുത്തന്‍പുരയില്‍ കഴിഞ്ഞ ദിവസം രാത്രി ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തി. പിടിച്ചുപറിക്കപ്പെടും മുമ്പേ നിസ്സഹായനായി ഉപേക്ഷിക്കുകയാണ് എന്നു തുടങ്ങുന്നതാണ് പോസ്റ്റ്. സംഘടനയോടുള്ള കൂറും ഉത്തരവാദിത്തവും നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ അധികാരമോഹികളുമായി സന്ധി ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് വിട്ടുപോകുന്നതെന്നും ഇയാള്‍ കുറിച്ചു. 
ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേഷ് കഴിഞ്ഞ ദിവസം ജില്ലയിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയും രാജിയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; കരാര്‍ ഒപ്പിട്ടാലും പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാം; നയമാറ്റത്തിന് പ്രേരിപ്പിച്ച ഘടകമെന്ത്?'

ഭക്തർ ശ്രദ്ധിക്കുക; 23-ന് ഗുരുവായൂർ ക്ഷേത്രനട ഉച്ചയ്ക്ക് നേരത്തെ അടയ്ക്കും

Kerala Budget 2026 Live: കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾക്ക് സാധ്യത

കൊച്ചിൻ ഷിപ്പ്‌യാർഡിന് കീഴിൽ സ്ഥിര നിയമനം; ഐടിഐ യോഗ്യതയും പ്രവൃത്തി പരിചയവും

'സര്‍ക്കാരിനെ അനുസരിക്കാത്തവര്‍ എന്റെ കാലത്ത് തുടരില്ല; അന്ന് തലയില്‍ മുണ്ടിട്ടല്ലേ ഒപ്പിട്ടത്'

SCROLL FOR NEXT