ഫയല്‍ ചിത്രം 
Kerala

തൃശൂരിൽ നഴ്സുമാർ ഇന്ന് സമ്പൂർണ പണിമുടക്കിനില്ല, സൂചനാ പണിമുടക്ക് തുടരും

അത്യാഹിത വിഭാഗത്തിലും അവശ്യ സേവനങ്ങൾക്കും നഴ്സുമാർ ജോലിക്ക് കയറും

സമകാലിക മലയാളം ഡെസ്ക്

തൃശൂർ:  തൃശൂർ ജില്ലയിൽ നഴ്സുമാർ പ്രഖ്യാപിച്ച സമ്പൂർണ പണിമുടക്ക് പിൻവലിച്ചു. അത്യാഹിത വിഭാഗത്തിലും അവശ്യ സേവനങ്ങൾക്കും നഴ്സുമാർ ജോലിക്ക് കയറും. പ്രശ്നം പരിഹരിക്കാൻ ജില്ലാ കലക്ടർ ചർച്ച വിളിച്ചതോടെയാണ് സമ്പൂർണ പണിമുടക്കിൽ നിന്ന് പിന്മാറിയത്. അതേ സമയം സൂചനാ പണിമുടക്ക് തുടരും. 

ഏഴുമാസം ഗർഭിണിയായ യുവതിയടക്കം ആറു നഴ്സുമാരെ സ്വകാര്യ ആശുപത്രി എംഡി, ലേബർ ഓഫീസിൽ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് നഴ്സുമാർ തൃശൂർ ജില്ലയിൽ ശനിയാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചത്.  കൈപ്പറമ്പ് നൈൽ ആശുപത്രി എംഡി ഡോ.വി.ആർ.അലോകിനെതിരെയായിരുന്നു പരാതി. 

ഇന്നലെയാണ് ഡോ. അലോകിനെതിരായ പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ആശുപത്രിയില്‍ ഏഴ് വര്‍ഷമായി ജോലി ചെയ്യുന്ന നഴ്‌സിനും 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്‌സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനിറങ്ങിയ ഏഴ് പേരെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടന്നത്. ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ച കൈയ്യാങ്കളിയിലേക്ക് എത്തി. ചര്‍ച്ച വിട്ട് പുറത്തിറങ്ങാന്‍ ഡോ. അലോക് തീരുമാനിച്ചതോടെ നഴ്‌സുമാര്‍ പ്രതിരോധിച്ചു. തുടര്‍ന്നാണ് കൈയ്യാങ്കളിയുണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT