കൊല്ലപ്പെട്ട ഹരിദാസ് / ഫയൽ 
Kerala

ഹരിദാസന്റെ കൊലപാതകം; സംഭവദിവസം രാത്രി ഒരുമണിക്ക് ഒന്നാം പ്രതി പൊലീസുകാരനെ വിളിച്ചു; നിര്‍ണായ തെളിവുകള്‍ പുറത്ത്

ഒന്നാം പ്രതി ലിജേഷുമായി സംഭവദിവസം സിപിഒ ഫോണില്‍ സംസാരിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധക്കേസില്‍ പൊലീസുകാരനെ ചോദ്യം ചെയ്യുന്നു. കണ്ണവം സ്‌റ്റേഷനിലെ സിപിഒ സുരേഷിനെയാണ് ചോദ്യം ചെയ്യുന്നത്. ഒന്നാം പ്രതി ലിജേഷുമായി സംഭവദിവസം ഫോണില്‍ സംസാരിച്ചിരുന്നു.

സംഭവദിവസം രാത്രി ഒരുമണിയോടെ കേസിലെ ഒന്നാം പ്രതി ലിജഷ് കണ്ണവം സ്റ്റേഷനിലെ  പൊലീസുകാരനെ വാട്‌സാപ്പില്‍ ഫോണ്‍ വിളിക്കുന്നു. എന്നാല്‍ കോള്‍ എത്തിയത് കണ്ണവം സ്‌റ്റേഷനിലെ മറ്റൊരു പൊലീസുകാരനായ സുരേഷിന്റെ ഫോണിലേക്കാണ്. ഇക്കാര്യം കണ്ടെത്തിയ പൊലീസ് സുരേഷിനോട് അന്വേഷിച്ചുു. ഫോണ്‍ ചെയ്ത വിവരം നിഷേധിച്ചു.പിന്നീട് ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ലിജേഷും സുരേഷുമായി സംസാരിച്ചതായി പൊലീസ് കണ്ടെത്തി.

ലിജേഷ് യഥാര്‍ഥത്തില്‍ വിളിച്ചത് ഗോപാല്‍പേട്ട സ്വദേശിയായ സുനേഷിനെ വിളിച്ചതായിരുന്നു. എന്നാല്‍ ഫോണ്‍ വന്ന കാര്യം സിപിഒ നിഷേധിച്ചതിന് പിന്നാലെയാണ് സുരേഷിനെ പൊലീസ് ചോദ്യം ചെയ്യാനുണ്ടായ കാരണം. സുനേഷാണ് ഹരിദാസ് ഹാര്‍ബറില്‍ നിന്ന് വീട്ടിലേക്ക് പോയ കാര്യം ലിജേഷിനെ അറിയിച്ചത്. സുരേഷിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

SCROLL FOR NEXT