കോടതിക്ക് പുറത്ത് തടിച്ചുകൂടിയവര്‍  
Kerala

'ധീരന്‍മാരെ പോരാളികളെ', സൂരജ് വധക്കേസ് പ്രതികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍

കോടതി ശിക്ഷിച്ച ഒന്‍പതുപേരെ കണ്ണൂര്‍ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അഭിവാദ്യം ചെയ്തു നൂറു കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ധീരന്മാരേ, പോരാളികളെ' , നിങ്ങള്‍ക്കായിരം അഭിവാദ്യങ്ങള്‍, നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ മുഴപ്പിലങ്ങാട് സൂരജ് വധക്കേസ് പ്രതികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍. കോടതി ശിക്ഷിച്ച ഒന്‍പതുപേരെ കണ്ണൂര്‍ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അഭിവാദ്യം ചെയ്തു നൂറു കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്.

കോടതി കവാടത്തില്‍ നിന്നും പൊലിസ് വാഹനത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴാണ് പ്രവര്‍ത്തകര്‍ റോഡില്‍ നിന്നും മുദ്രാവാക്യം മുഴക്കിയത്. കോടതി വിധി കേള്‍ക്കുന്നതിനായി സിപിഎം നേതാക്കളും പ്രവര്‍ത്തകരും തിങ്കളാഴ്ച്ച രാവിലെ മുതല്‍ തലശേരി കോടതി വളപ്പിലെത്തിയിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം. സുരേന്ദ്രന്‍, കാരായി ചന്ദ്രശേഖരന്‍, എം.സി രമേശന്‍, ജില്ലാ പഞ്ചായത്തംഗം കെ.വി ബിജു, പ്രതികളുടെ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരും വിധി കേള്‍ക്കാനെത്തിയിരുന്നു. കൊല്ലപ്പെട്ട സൂരജിന്റെ അമ്മ സതിയും സഹോദരന്‍മാരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നില്ല. ബിജെപി പ്രവര്‍ത്തകര്‍ എത്തിയിരുന്നുവെങ്കിലും വിധി കേട്ടയുടന്‍ അവര്‍ മടങ്ങി. സംഘര്‍ഷമൊഴിവാക്കാനായി കനത്ത പൊലിസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

SCROLL FOR NEXT