Rahul Mamkootathil  
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള അന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും; യുവതികളുടെ മൊഴി രേഖപ്പെടുത്തും

ആരോപണം ഉന്നയിച്ച യുവതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കാനുറച്ച് ക്രൈംബ്രാഞ്ച്. കേസില്‍ രണ്ടു ദിവസത്തിനകം അന്വേഷണസംഘം രൂപീകരിക്കും. ക്രൈം ബ്രാഞ്ച് റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സൈബര്‍ വിദഗ്ധരും ഉണ്ടാകും. ആരോപണം ഉന്നയിച്ച യുവതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

ഗര്‍ഭഛിദ്രം സംബന്ധിച്ച സംഭാഷണത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയും എടുക്കും. ഇവര്‍ക്കു പരാതി നല്‍കാന്‍ താല്‍പര്യമുണ്ടോ എന്നതുള്‍പ്പെടെ ചോദിച്ചറിയും. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത പരിശോധിക്കും. വിശദമായ അന്വേഷണത്തിനൊടുവില്‍ മാത്രമേ രാഹുലിനെ ചോദ്യം ചെയ്യുന്നതു സംബന്ധിച്ചുള്ള തീരുമാനത്തിലേക്ക് എത്തുകയുള്ളു. പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, അശ്ലീല സന്ദേശമയയ്ക്കല്‍ എന്നിവയ്ക്കാണു നിലവില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരം കേസെടുത്തിരിക്കുന്നത്

ആരോപണമുന്നയിച്ച യുവതികളുടെ പരാതികള്‍ നേരിട്ടു കിട്ടാത്തതിനാല്‍ കേസെടുക്കാനാകില്ലെന്നായിരുന്നു പൊലീസിന്റെ ആദ്യ നിലപാട്. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചതുള്‍പ്പെടെ ശബ്ദരേഖ പുറത്തുവന്നതാണ് കേസിനു ക്രൈംബ്രാഞ്ച് ആധാരമാക്കുന്നത്. ബാലാവകാശ കമ്മിഷനിലും വനിതാകമ്മിഷനിലും രാഹുലിനെതിരെ പരാതികള്‍ ലഭിച്ചിരുന്നു.

Cyber experts are also on the investigation team against Rahul Mamkoottathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT