മാർച്ചിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി 
Kerala

തൃശൂരിൽ ഡിസിസി മാർച്ച് അക്രമാസക്തം; യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറിയുടെ തലയ്ക്ക് പരിക്ക് (വീഡിയോ)

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ തൃശൂർ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

തൃ‌ശൂർ: സിൽവർ ലൈനിനെതിരെ ഡൽഹിയിൽ സമരം ചെയ്ത യുഡിഎഫ് എംപിമാരെ കൈയേറ്റം ചെയ്‌ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തൃശൂർ നഗരത്തിൽ കോൺ​ഗ്രസ് ജില്ലാ കമ്മിറ്റി മാർച്ച് നടത്തി. മാർച്ച് അക്രമാസക്തമായി. പൊലീസ് ലാത്തി വീശി. 

ലാത്തി ചാർജിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി പ്രഭുദാസ് പാണേങ്ങാടന്റെ തലയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ തൃശൂർ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. 

പാർലമെന്റിന് സമീപം വിജയ് ചൗക്കിലാണ് യുഡിഎഫ് എംപിമാരെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്തത്. സിൽവർ ലൈൻ വിഷയത്തിൽ വിജയ് ചൗക്കിൽ പ്രതിഷേധിക്കുകയായിരുന്നു യുഡിഎഫ് എംപിമാർ. തുടർന്ന് ഇവിടെ നിന്നു പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപത്തേക്ക് മാർച്ച് നടത്തുന്നതിനിടെ ആയിരുന്നു സംഘർഷമുണ്ടായത്. 

ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, ഹൈബി ഈഡൻ തുടങ്ങിയവരെ പൊലീസ് ബലമായി മാറ്റി. ഹൈബി ഈഡന്റെ മുഖത്തടിച്ചു. ബെന്നി ബഹനാനെ കോളറിൽ പിടിച്ച് മാറ്റി. ടിഎൻ പ്രതാപനെയും കെ മുരളീധരനെയും പിടിച്ചുതള്ളി. പാർലമെന്റ് അംഗങ്ങളാണെന്ന് അറിയിച്ചിട്ടും പൊലീസ് പിന്മാറാൻ കൂട്ടാക്കിയില്ലെന്ന് എംപിമാർ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT