പ്രതീകാത്മക ചിത്രം 
Kerala

ഒരു കുട്ടിക്ക് 4 രൂപ കൂട്ടണം; ഉച്ചഭക്ഷണ വിഹിതം കൂട്ടണമെന്ന ആവശ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് 

കഴിഞ്ഞ വർഷങ്ങളിലും വിഹിതം കൂട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടെങ്കിലും  പരിഗണിക്കപ്പെട്ടില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഓരോ കുട്ടിക്കുമുള്ള വിഹിതം വർധിപ്പിക്കണമെന്ന ആവശ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച് ധനവകുപ്പിനോടു ശുപാർശ ചെയ്തു. ഓരോ കുട്ടികൾക്കുമുള്ള വിഹിതം 4 രൂപ വീതം കൂട്ടണം എന്നാണ് ആവശ്യം. 

150 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഒരു കുട്ടിക്ക് 8 രൂപയും അതിൽ കൂടുതലുള്ളയിടങ്ങളിൽ 6 രൂപയുമാണ്  നിലവിൽ നൽകുന്നത്. ഇതിൽ നിന്നാണ് 4 രൂപ കൂട്ടാൻ ശുപാർശ ചെയ്തത്. പ്രൈമറി, അപ്പർ പ്രൈമറി എന്നിങ്ങനെയായി തിരിച്ച് ചെലവുകണക്കാക്കി തുക അനുവദിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടു. 

കഴിഞ്ഞ വർഷങ്ങളിലും വിഹിതം കൂട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടെങ്കിലും  പരിഗണിക്കപ്പെട്ടില്ല. ഉച്ചഭക്ഷണ ഫണ്ടിൽ 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവുമാണ്. ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും കുട്ടികൾക്ക് നൽകേണ്ടത് ഈ തുകയിൽ നിന്നാണ്. പലപ്പോഴും ഫണ്ട് സമയത്ത് ലഭിക്കാത്തതിനാൽ സ്കൂളുകൾ പണം കണ്ടെത്തി സാധനങ്ങൾ വാങ്ങിക്കുകയാണ് ചെയ്യാറുള്ളതെന്ന് പരാതിയുണ്ട്. ‌

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

SCROLL FOR NEXT